Friday, July 30, 2010

NOAH'S ARK - Part 2

ഭുമിയില്‍ വെള്ളം താന്നു തുടങ്ങി പെട്ടകം അരരാത് പര്‍വതത്തില്‍ ഉറച്ചു നോഹ അതിനു വെളിയില്‍ വന്നു അവിടെ പര്‍വതത്തിന്റെ മുകളില്‍ ഒരു യാഗ പീഠം പണിതുദൈവത്തിനു യാഗം കഴിച്ചു. ദൈവം അവിടെ ഇറങ്ങി വന്നു അവനുമായി ഒരു ഉടമ്പടി ചെയ്തു. ഉടമ്പടിയുടെ അടയാളമായി ദൈവം ആകാശത്ത് ഒരു വില്ല് വച്ചു, ഇന്നും കാര്‍മേഘം വന്നാല്‍ അതില്‍ സൂര്യ പ്രഭ എത്തുമ്പോള്‍ വാഗ്ദത്തം ആയ വില്ല് തെളിഞ്ഞു വരും. ആ വില്ല് ആകാശത്തിന്റെ കിളിവാതില്‍ തുറന്നു ഇനി നിന്നെ മുക്കി കളകയില്ല എന്ന് ഒര്പ്പിക്കുന്നു. ദൈവമക്കളുടെ കഷ്ടത്തിന്റെ കാര്‍മേഘം തെളിയുമ്പോള്‍ നീതി സൂര്യന്‍ ആയ ദൈവം വാഗ്ദത്തം ആകുന്ന മഴവില്ല് തെളിച്ചു ഭയപെടെണ്ട ഈ കഷ്ടം നിന്നെ മുക്കി കളയില്ല നിന്നു പറയുന്നു. ഇതു വായിക്കുന്ന പ്രിയപെട്ടവരെ ഇറങ്ങി മുകളിലേക്ക് നോക്കൂ, ആശ്വാസത്തിന്റെ വാഗ്ദത്തം നിങ്ങള്‍ കാണുന്നില്ലേ.
                
                   1 peter 3:19 ല്‍ കര്‍ത്താവു മരിച്ചു അടക്കപെട്ട ശേഷം പാതാളത്തില്‍ ചെന്ന് നോഹ യുടെ കാലത്ത് ഈ വാര്‍ത്ത‍ അറിയാതെ അവസരം കിട്ടാതെ നല്ല മനസാക്ഷി സൂക്ഷിച്ചു മരിച്ച ആളുകളോട് സുവിശേഷം അറിയിക്കയും അവരെ ഉയരങ്ങളില്‍ കൊണ്ട് പോകയും ചെയ്തു. ഇവിടുത്തെ തമാസത്തെ കുറിച്ചാണ് ധനവന്റെയും ലാസരിന്റെയും കഥയിലൂടെ കര്‍ത്താവു പറഞ്ഞത്. ഇന്ന് ലാസര്‍ കിടന്ന സ്ഥലത്ത് ആരും ഇല്ല. ഇന്നത്തെ പോലെ ഈ നല്ല വാര്‍ത്ത‍ അന്ന് ദൈവം ലോകത്തിനു കൊടുത്തിരുന്നില്ല അഥവാ നോഹ പ്രസംഗിച്ചില്ല. അതിനാല്‍ നീതിമാനായ ദൈവം അവര്‍ക്ക് അവസരം കൊടുത്തു ഇന്ന് പലരും പള്ളി പണിയുന്നത് കുടുംബത്തിനു വേണ്ടി ആണ്. മക്കള്‍ക്ക്‌ ഒരു പ്രസ്ഥാനം.ഞാന്‍ P.G varghese നെ ഓര്‍ക്കുന്നു കര്‍ത്താവില്‍ എന്‍റെ സ്നേഹിതനും സഹോദരനും ആണ് അദേഹം താന്‍ ച്യ്തിരുന്ന വേലയില്‍ നിന്നു വിരമിച്ചപ്പോള്‍  Joy Thomas നെ ഏല്പിച്ചു അതു അനേകര്‍ക്ക്‌ ഒരു മാതൃക ആണ്. ഈ പണി ആരുടേയും സ്വന്തം അല്ല എന്നാല്‍ എല്ലാ കാലത്തും ദൈവം തന്‍റെ വേലയ്ക്കു ഓരോരുത്തരെ തിരഞ്ഞു എടുക്കുന്നു ശിസ്രൂഷ കഴിഞ്ഞവരെ ദൈവം തിരശീലക്കു അപ്പുറത്തേക്ക് വിടുന്നു. 
                    നോഹയുടെ പെട്ടകം സ്നാനതിനു ഒരു മുന്കുറി എന്ന വാക്യം ആണ് എല്ലാവരും എടുക്കുന്നത് അതു സ്നാനത്തെ കുറിക്കുന്നു ഇതു ഈ ലോകത്തില്‍ ദൈവത്തെ അനുസരിക്കുന്ന ഒരു കല്‍പ്പന അതിനു അപ്പുറത്ത് matthew 24:36-39 വരെ കര്‍ത്താവിന്റെ രണ്ടാം വരവിനെ കാണിക്കുന്നു . മഴ കാണാത്ത സ്ഥലത്ത് മഴ പോലെയും മനുഷ്യര്‍ വിവാഹം കഴിച്ചും വിവാഹത്തിന് കൊടുത്തും തിന്നും കുടിച്ചും കാലം കഴിക്കും അങ്ങനെ അറിയാത്ത നാഴികയില്‍ കര്‍ത്താവു വരികയും അനേകര്‍ കൈവിട പെടുകയും ചെയ്യും Luke 17:22-27 കര്‍ത്താവു ശിഷ്യന്‍ മാരോട് പറഞ്ഞു മനുഷ്യ പുത്രന്റെ ഒരു ദിവസം കാണാന്‍ ആഗ്രഹിക്കും എന്നാല്‍ കാണുക ഇല്ല ശിഷ്യന്മാര്‍ പോലും പ്രയാസേന രക്ഷ പ്രാപിക്കുന്നു എങ്കില്‍ അഭക്തന്റെയും പാപിയുടെയും അവസ്ഥ എന്താകും ഇന്നത്തെപോലെ അവിടെ ക്രിസ്തു അവിടെ ദൈവ പ്രവര്‍ത്തി എന്ന് പറഞ്ഞു ജനം ഓടും, എങ്ങും എത്തുകയും ഇല്ല 
                         കര്‍ത്താവു പറഞ്ഞു സ്വര്‍ഗത്തില്‍ അനേക വാസ സ്ഥലങ്ങള്‍ ഉണ്ട് ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ നിങ്ങളോട് പറയുമായിരുന്നു. എന്ന് പറഞ്ഞു വീട് ഒരുക്കാന്‍ പോയി, അവിടെ വീട് ഒരുക്കുമ്പോള്‍ ഇവിടെ പരിശുധല്മാവ് എന്ന മദ്യസ്തനെ അയച്ചു നീതിയെ കുറിച്ചും ന്യായത്തെ കുറിച്ചും ബോധം തരുന്ന ആത്മാവം ദൈവത്തെ. എന്നാല്‍ കപട വേഷം കെട്ടുന്ന പിശാചു ഈ പരിശുദ്ധ ആത്മാവ് തരും എന്ന് പറയുന്നത് ഈ ഭുമിയിലെ നന്മ ആണ് എന്ന് പറഞ്ഞു ജനത്തെ വഞ്ചിക്കുന്നു . അതിനാല്‍ ജനം പാടുന്നു "ഭൂമിയില്‍ നീ അനുഗ്രഹിക്കപ്പെടും , ജോലിയില്‍ നീ അനുഗ്രഹിക്കപ്പെടും ". ഇന്നും ബുദ്ധിമുട്ടും പ്രയാസവും ശാപം ആണ് എന്ന് പഠിപ്പിക്കപെടുന്നു. അങ്ങനെ എങ്കില്‍ യേശു കര്‍ത്താവിനു കിടക്കാന്‍ ഭൂമിയില്‍ ഇടം ഇല്ലായിരുന്നു ഇതു ശാപം ആണോ? കപ്പല്‍ ഉടമ ആയിരുന്ന പൗലോസ്‌ ഒടുവില്‍ പുതക്കാന്‍ പുതപ്പു പോലും ഇല്ലാത്തവന്‍ ആയി മാറി, അങ്ങനെ എങ്കില്‍ പൗലോസ്‌ എഴുതിയ ലേഘനം വായിക്കുന്ന നീയും ശപിക്കപെടില്ലയോ? ബുദ്ധിമുട്ടും പട്ടിണിയും നുകം ആണ് എങ്കില്‍ ജെറുസലേമിലെ സഭക്ക് ബുദ്ധിമുട്ട് എങ്ങനെ ഉണ്ടായി? നമ്മുടെ വഴിയാത്രയില്‍ അനേകര്‍ നീതി പ്രസംഗികള്‍ എന്ന രൂപത്തില്‍ യാത്ര മുടക്കുന്നവര്‍, ജീവന് ആധാരമായ വസ്ത്രമോ, ഭക്ഷണമോ, പര്പ്പിടമോ അല്ല മറിച്ച് ആത്മാവിന്നു ആധാരം അതു അയച്ചവന്റെ അടുക്കലേക്കു മടങ്ങുക എന്നതാണ്.
                                 ഒരു സംഭവം ഞാന്‍ ഓര്‍പ്പിക്കാം സൈബീരിയയില്‍ നിന്നു മഞ്ഞു കാലത്ത് കൊറ്റി കള്‍ കര്‍ണാടകത്തില്‍ വരാറുണ്ട്, അവയുടെ വഴി സാധാരണ മുംബൈ അടുത്ത് കണ്ടാല എന്ന സ്ഥലത്ത് കൂടെ ആണ് അവിടെ താണ് ചില ദിവസം തങ്ങിയശേഷം ആണ് യാത്ര തുടരുന്നത്. ആ പ്രദേശത്ത് ധാരാളം കോഴി ഫാമുകള്‍ ഉണ്ട്. ഒരിക്കല്‍ ഒരു സംഗം കൊറ്റി കള്‍ അവിടെ വന്നു അതില്‍ ഒന്ന് അബദ്ധ വശാല്‍ ഈ ഫാമില്‍ പെട്ടു . ഫാമില്‍ നല്ല തീറ്റി. ചില ദിവസങ്ങള്‍ക്കു ശേഷം കൊറ്റി കള്‍ ശബ്ദം ഉണ്ടാക്കി ആകാശത് പറന്നു കൂട്ടമായി കര്‍ണാടകയില്‍ എത്തി. നല്ല ഭക്ഷണം ലഭിച്ചതിനാല്‍ ആ ആരു കൊറ്റി മാത്രം പോയില്ല . തിരിച്ചു പോകാന്‍ സമയം ആയപ്പോള്‍ അവ കൂട്ടത്തോടെ വേണ്ടും കണ്ടലയില്‍ എത്തി. ഈ സമയത്ത് ഫാമില്‍ നിന്ന കൊറ്റി ക്ക് ഫാം ഉടമസ്ഥന്‍ ധാരാളം ഭക്ഷണം കൊടുത്തു. വീണ്ടും അവ പറന്നു ഉയര്‍ന്നു സൈബീരിയയെ ലക്‌ഷ്യം ഇട്ടു . കൂട്ടില്‍ കിടന്ന കൊറ്റി ചിറകു അടിച്ചു ഉയരാന്‍ നോക്കി ഭാരം മൂലം പൊങ്ങാന്‍ കഴിഞ്ഞില്ല . ബാക്കി ഉള്ളവ സ്വന്തം നാട്ടിലേക്കു പോയി. ചില ദിവസത്തിന് ശേഷം ഫാം ഉടമ വന്നു ഇതിനെ പിടിച്ചു അന്ന് രാത്രി അവന്റെ തീന്‍ മേശയില്‍ എത്തിച്ചു. സ്നേഹിതരെ ഈ ഫാം ഉടമകള്‍ ആണ് ഇന്നത്തെ പ്രസങ്ങികള്‍. കോടികള്‍ നേടുന്ന ഫാം ഉടമകള്‍ ഇതു വായിക്കുന്ന നിന്റെയും എന്റെയും വീട് അങ്ങ് ദൂരെ ആണ് ഈ വലയില്‍ പെടാതെ ഇരിക്കുക.


        വെളിപാട്‌ 21:16 ആയിരത്തി അഞ്ഞൂറ് മൈല്‍ സമചതുരം ആയ പളുങ്ക് നിര്‍മിതം ആയ കെട്ടിടം ഇതു കര്‍ത്താവു പണിതു. ഇതു സ്വര്‍ഗത്തില്‍ നിന്നു ഇറങ്ങി വരും. നോഹയുടെ പെട്ടകത്തില്‍ മുറി ഉണ്ടായിരുന്നത് പോലെ ഇവിടെ ഭവനങ്ങള്‍ ഉണ്ട്. അതു തങ്ക നിര്‍മിതം ആണ് , അവിടെ പളുങ്ക് കടല്‍ ഉണ്ട് എവിടെ നോക്കിയാലും കര്‍ത്താവിനെ കാണാം. ഇവിടെ ലോകത്തിലെ എല്ലാ മനുഷ്യരെയും അടുക്കിവച്ചാലും മുഴുവന്‍ ആളുകള്‍ക്കും ഇടം ഇല്ല അങ്ങനെ എങ്കില്‍ കര്‍ത്താവിന്റെ രണ്ടാം വരവ് വരെ ലോകത്തില്‍ ജീവിച്ചിരുന്ന എത്ര പേര്‍ അവിടെ കാണും മിസ്രയിം ല്‍ നിന്നു പുറപ്പെട്ടത്തില്‍ 2 , നോഹ യുടെ പെട്ടകത്തില്‍ 8 ഇനി പേര്‍ വിളിക്കുമ്പോള്‍ നമ്മുടെ പേര്‍ കാണുമോ? കര്‍ത്താവു വരാറായി നിത്യവും വില ഉള്ളതും മറന്നു കൊണ്ടുപോകാന്‍ കഴിയാത്ത നിക്ഷേപം ആണ് നേടുന്നത് എങ്കില്‍ അതാണ് ശാപം അതിന്‍റെ അനുഗ്രഹം തീപൊയ്ക തന്നെ. ഈ പ്രസംഗം ആകുന്ന നുകം മുറിച്ചു കര്‍ത്താവിന്റെ മൃദു ആയ നുകം ഏറ്റു നടക്കാം. 
              
     

Thursday, July 29, 2010

NOAH'S ARK - Part 1



Matthew 24:37 "For the coming of the son of man will be just like the days of Noah"


Genesis 6:5-8 ഇവിടെ മനുഷ്യന്‍റെ ഹൃദയ വിചാരങ്ങള്‍ ദോഷം ഉള്ളവ എന്നും അതിനാല്‍ ഞാന്‍ മനുഷ്യനെ ഉണ്ടാക്കിയതില്‍ അനുതപിക്കുന്നു എന്ന് പറഞ്ഞിട്ട് എന്നാല്‍ നോഹക്ക് യഹോവയുടെ കൃപ ലഭിച്ചു എന്ന് എഴുതിയിരിക്കുന്നു. നോഹ നീതിമാനും നിഷ്കലങ്കനും ദൈവത്തോടുകൂടെ നടന്നവനും ആയിരുന്നു. ഈ കാലത്ത്  ശേം, ഹാം, യാഫെത്ത് എന്ന മൂന്നു മക്കള്‍ ഉണ്ടായി. ചിലര്‍ വിശ്വസിക്കുന്നത് പോലെ മക്കള്‍ ഉണ്ടാകുന്നതു വിവാഹം കഴിക്കുന്നതും ദൈവത്തോടുകൂടെ നടക്കുന്നതിനു തടസം അല്ല എന്ന് മാത്രം അല്ല ദൈവം ഈ ഭുമി മനുഷ്യന് പാര്‍ക്കുവനായി ഉണ്ടാക്കി . അബ്രാഹമിനോട് പറയുന്നത് നിനക്ക് ആകാശംത്തിലെ നക്ഷതം പോലെയും കടല്‍ക്കരയിലെ മണല്‍ പോലെയും ഭൂമിയിലെ പൂഴി പോലെയും മക്കള്‍ ഉണ്ടാകും എന്നാണ്. എന്നാല്‍ അന്ത്യ നാളിനെ കുറിച്ച് പറയുന്നത് 1 timothy 4:1-2 ല്‍ അന്ത്യ കാലത്ത് വിവാഹം വിലക്കുന്നവര്‍ ഉണ്ടാകും എന്ന് പറഞ്ഞിരിക്കുന്നു.
                      Genesis 6:13-16 ഇവിടെ ഗോഫേര്‍ മരം കൊണ്ട് പെട്ടകം ഉണ്ടാക്കുവാന്‍ ദൈവം കല്‍പ്പിച്ചു. ഗോഫേര്‍ മരം ചിതല്‍ എടുക്കാത്തതും വെള്ളത്തില്‍ നശിക്കാത്തതും ആയി അന്ന് ആശുരില്‍ ഉണ്ടായിരുന്ന ഒരു മരം ആണ്. ഈ പെട്ടകത്തില്‍ അറകള്‍ ഉണ്ടാക്കണം എന്നും അതു ഒരുത്തര്‍ക്കു ഉള്ള പ്രത്യേക മുറി ആണെന്നും സൂചിപ്പിക്കുന്നു. ഇതിന്‍റെ അകവും പുറവും പശ തേക്കണം ഇതു പരിശുധല്മാവിനെ കാണിക്കുന്നു ഈ നാശകരമായ വെള്ളത്തില്‍ നമ്മുടെ പടകില്‍ വെള്ളം കയറാതെ സൂക്ഷിക്കുന്നത് ഈ പരിശുദ്ധ ആത്മാവ് ആണ്. ഇതു പുറത്തു മാത്രം പോരാ അകത്തും ഉണ്ടാവണം. ഈ പെട്ടകം മൂന്നു നിലകലായി ഉണ്ടാക്കണം. ഇതില്‍ നോഹയും കുടുംബവും (8 പേര്‍ )പക്ഷി മൃഗാതികള്‍ കയറി അപ്പോള്‍ ദൈവം അതിന്റെ വാതില്‍ അടച്ചു. അന്നുവരെ കൂടെ ഉണ്ടായിരു ആരും കയറിയില്ല കാരണം അന്നുവരെ ഭൂമിയില്‍ മഴ ഇല്ലാതിരുന്നു, മഞ്ഞു പയ്തു ഭൂമി നനഞ്ഞിരുന്നു. അതിനാല്‍ വരാനിരുന്ന അപകടതെപറ്റി ജനത്തിന് വിചാരം ഇല്ലായിരുന്നു. ഇന്ന് ജനം പറയും മരിച്ച ആരെങ്കിലും മടങ്ങിവന്നിട്ടുണ്ടോ അവിടം ആരെങ്കിലും കണ്ടിട്ടുണ്ടോ, എന്നാല്‍ ദൈവം വാതില്‍ അടക്കും പരിശുധല്മാവിനെ എടുക്കയും ചെയ്യും. ഉല്പത്തി 7:11 ല്‍ ആഴിയുടെ ഉറവുകള്‍ ഒക്കെയും തുറന്നു ആകാശത്തിന്റെ കിളിവാതിലും തുറന്നു. ഉല്പത്തി 1:6-10 വരെ പറയുന്ന മുകളിലത്തെ കിളിവാതിലും ദൈവം തുറന്നു. job26:7-10 ല്‍ അവന്‍ വെള്ളത്തെ മേഘങ്ങളില്‍ കെട്ടിവെക്കുന്നു അതു വഹിച്ചിട്ടു കാര്‍മുകില്‍ കീറി പോകുന്നില്ല എന്ന് എഴുതിയിരിക്കുന്നു. എത്ര അത്ഭുതം 40 രാവും 40 പകലും മഴ പയ്തു. ഏറ്റവും ഉയരം ഉള്ള കൊടുമുടി വരെ മൂടി പോയി.ഹിമാലയ പര്‍വതത്തിലെ ഗവേഷകര്‍ അവിട മഞ്ഞു മാറ്റിയപ്പോള്‍ ഉപ്പു കണ്ടിരുന്നത്‌ ചില വര്‍ഷം മുന്‍പ് വാര്‍ത്ത ആയിരുന്നു. വെള്ളം താണ്  പെട്ടകം അരരാത് പര്‍വതത്തില്‍ ഉറച്ചു(turkey). ഇന്നും അതു അവിടെ ഉണ്ടല്ലോ.

ഈ പെട്ടകത്തിന്റെ അളവ് ദൈവം കൊടുത്തതായി നമുക്ക് കാണാം. കൃത്യമായ അളവും തടിയും നോഹ ഉപയോഗിച്ച് 300 മുഴം നീളവും 50 മുഴം ഉയരവും 30 മുഴം വീതിയും ഉള്ള പെട്ടകത്തില്‍ ലോകത്തില്‍ ഉണ്ടായിരുന്ന ഏല്ലാവര്‍ക്കും കയറാന്‍ കഴികയില്ല. അതിലെ മുറികളും വലുപ്പവും ഈ കുടുംബത്തിനും പക്ഷി മൃഗതികള്‍ക്കും മാത്രം ആയിരുന്നു 2 peter 2:5 ല്‍ ന്യായ വിധിയെ പറ്റി പ്രസംഗിച്ചു അഥവാ നീതി പ്രസംഗി എന്ന് പറയുന്നു എന്നാല്‍ അതു അക്ഷരാര്‍ത്ഥത്തില്‍ ഇന്ന് നടക്കുന്നത് പോലെ ഒരു പ്രസംഗം അല്ലായിരുന്നു ഈ പെട്ടകം പണിയാന്‍ മാത്രം ഉള്ള സമയം, അതിന്‍റെ അളവില്‍ കണ്ണും നാട്ടു ഇരിക്കുന്ന ഒരു വൃദ്ധന്‍ നോഹ. നമുക്ക് ദൈവം തന്നിരിക്കുന്നത് ദൈവഹിതത്തില്‍ ഉപയോഗിക്കുന്നത് അതു സമയമോ പണമോ മറ്റു എന്തു ആയാലും പ്രസംഗം തന്നെ ആണ് അതുകൊണ്ട് അബ്രയര്‍ 11 ല്‍ മരിച്ച ശേഷവും വിശ്വാസത്താല്‍ സംസാരിച്ചു എന്നും നോഹയെ കുറിച്ച് തന്‍റെ കുടുംബത്തിന്‍റെ രക്ഷക്കായി പെട്ടകം പണിതത്തില്‍ കൂടി ലോകത്തെ കുറ്റം വിധിച്ചു എന്നും എഴുതി ഇരിക്കുന്നു ഒരിക്കലും ലോകത്തിന്‍റെ രക്ഷക്കായി ഉള്ള ഒരു പെട്ടകം അല്ലായിരുന്നു 

                മിസ്രയെമില്‍ നിന്നു പുറപ്പെട്ടു പോകുമ്പോള്‍ മോശ നടത്തിയതു 40 ലക്ഷം ജനത്തെ ആണ്, ഇവര്‍ വിശ്വാസത്താല്‍ ഇറങ്ങിയതല്ല മറിച്ച് ദൈവം ചെയ്ത അത്ഭുതങ്ങള്‍ നേരിട്ട് അനുഭവിച്ചു ഇറങ്ങിയതാണ്. മിസ്രയെമ്യരുടെ ആദ്യ ജാതര്‍ കൊല്ലപ്പെടുകയും കൊട്ടാരം മുതല്‍ കുടില്‍ വരെ നിലവിളി ഉയരുകയും ച്യ്തപ്പോള്‍ മോശ പറഞ്ഞതുപോലെ കുഞ്ഞാടിനെ കൊന്നു അതിന്‍റെ രക്തം കട്ടിള പടിയില്‍ പുരട്ടി യേശു ക്രിസ്തുവിന്‍റെ രക്തത്തിന് നിഴാലയ ആ രക്തത്തില്‍ ആശ്രയിച്ചു മരണത്തില്‍ നിന്നു രക്ഷപെട്ടു ഇറങ്ങിയതാണ്. അവര്‍ക്ക് വഴിയില്‍ സ്വര്‍ഗത്തിലെ ഭക്ഷണം. വെയിലില്‍ മേഘത്തിന്റെ തണല്‍. രാത്രിയിലെ അഗ്നി സ്തംഭംതിന്റെ വെളിച്ചം. നിറം മങ്ങത്തതും പഴാകാത്തതും ആയ വസ്ത്രങ്ങളും ചെരുപ്പുകളും അവര്‍ക്ക് കൊടുത്തു. ചെങ്കടലില്‍ ശത്രു തകരുന്നത് അവര്‍ സ്വന്ത കണ്ണാല്‍ കണ്ടു. പക്ഷെ ഇതില്‍ രണ്ടേ രണ്ടു പേര്‍ മാത്രമേ വാഗ്ദത്ത നാട്ടില്‍ കടന്നു. നടത്തിയ മോശക്ക് പോലും അക്കരെ നാട്ടില്‍ കടക്കാന്‍ കഴിഞ്ഞില്ല ഇന്ന് നടക്കുന്നവരും നടത്തുന്നവരും ഓര്‍ക്കുക 40 ലക്ഷത്തില്‍ 2 പേര്‍ മാത്രം. അതെ പോലെ ലോകത്തില്‍ ഉണ്ടായ മഹാമാരിയില്‍ ലോകത്ത് ഉള്ളതില്‍ നോഹയുടെ കുടുംബം മാത്രം. 


(തുടരും .....)

Tuesday, July 20, 2010

Favor With God - Luke 1:30

ദൈവം മോശക്ക് വെളിപ്പെട്ടത് സീനായ് മലമുകളില്‍ ആണ്, അവന്‍ ഹോരെബിന്റെ മുകളില്‍ ആടിനെ തീറ്റാന്‍
ചെന്നതാണ് ദൈവത്തിന്‍റെ പര്‍വതമായ സീനായ് എന്ന് പറയുന്നത് ഹോരെബ് ആകുന്നു. അവിടെ മുള്ചെടികളും കുറ്റി ചെടികളും മാത്രമേ ഉള്ളു, ആ മുള്‍മരത്തില്‍ അത്നി ജ്വാലക്ക് നടുവില്‍ ദൈവം മോശക്ക് പ്രത്യക്ഷന്‍ ആയി. അവിടെ നിന്നു മോശയെ പേര് വിളിക്കുന്ന ദൈവം അങ്ങ് ദൂരെ ഉള്ള തന്‍റെ ജനത്തിന്റെ വിടുതലിനായി ദൈവം ഇറങ്ങി വന്നത് മോശയുടെ മുന്‍പില്‍, ദൈവത്തിന്‍റെ പര്‍വതത്തില്‍ അവിടെ നിന്നു തന്‍റെ ജനത്തിന്റെ വിടുതലിനു നിര്‍ദേശം നല്‍കി വീണ്ടും അവന്‍ പര്‍വതത്തില്‍ ചെന്നപ്പോള്‍ രണ്ടു കല്പലകകള്‍ ചെത്തി ഉണ്ടാക്കി അതില്‍ ദൈവം തന്‍റെ പ്രമാണം എഴുതാന്‍ വിരല്‍ ഓടിച്ചു അഗ്നി കൊണ്ട് അത് തെളിഞ്ഞു അക്ഷരങ്ങള്‍ തെളിവായി വന്നു. അങ്ങനെ അഗ്നിമയമായ ഒരു പ്രമാണം ദൈവം നല്‍കി, ഇതു അടിമത്വത്തില്‍ നിന്നു പുറപ്പെടുവിക്കുന്ന ദൈവ കൃപ ആയി. Exodus 24:10 ല്‍ ഇപ്രകാരം പറയുന്നു "മോശ ഇസ്രായേലിന്റെ ദൈവത്തെ കണ്ടു അവന്റെ പാദങ്ങള്‍ക്ക് കീഴെ നീലക്കല്ല് പടുത്ത തളം പോലെയും ആകാശത്തിന്റെ സ്വച്ചത പോലെയും ആയിരുന്നു" ഈ 40 ദിവസം മോശ ഭക്ഷണം ആകട്ടെ വെള്ളം ആകട്ടെ കഴിച്ചില്ല, മോശ ഇപ്രകാരം 3 പ്രാവശ്യം ഉപവസിച്ചതായി നമുക്ക് കാണാം. ആദ്യം മോശയുടെ ചെരുപ്പ് ഊരി ഇടുവിച്ചു അകലെ നിന്നു സംസാരിച്ച ദൈവം പിന്നെ Exodus 24:12 ല്‍ യഹോവ മോശയോട് നീ പര്‍വതത്തില്‍ കയറിവന്നു അവിടെ ഇരിക്ക, നീ അവരെ നടത്താന്‍ ഞാന്‍ എഴുതിയ ന്യായ പ്രമാണങ്ങളും കല്‍പ്പനകളും തരും എന്ന് പറഞ്ഞു. മറ്റാരോടും സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത ദൈവം 30 ലക്ഷം വരുന്ന ജനത്തില്‍ കഴിവും മിടുക്കും ഉള്ള പലരും ഉണ്ടായിരുന്നിട്ടും വിക്കനായ മോശയോട് മാത്രം സംസാരിക്കുന്ന തീഷ്ണത ഉള്ള ദൈവം ഇതു അവനോടുള്ള ദൈവത്തിന്‍റെ വലിയ കൃപ ആണ്.
                             ആദ്യം അഗ്നിമയമായി വെളിപ്പെട്ട ദൈവം ഖദിരമരം കൊണ്ടുണ്ടാക്കി പോന്നു പൊതിഞ്ഞു കറുത്ത തഹശുതോല്‍ കൊണ്ട് മൂടിയ ദൈവ നിര്‍ദേശപ്രകാരം മനുഷ്യ നിര്‍മിതമായ കൂടാരത്തില്‍ വെളിപ്പെടാന്‍ തുടങ്ങി, അങ്ങനെ മനുഷ്യനോടു കൂടെ ദൈവത്തിന്‍റെ കൂടാരം എന്ന് പറഞ്ഞു ആ വലിയ ദൈവ കൃപ മനുഷ്യ മദ്യെ ഇറങ്ങി വന്നു. ഈ പെട്ടകത്തില്‍ നിന്നു ദൈവം വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു തന്‍റെ ജനത്തെ നടത്തി. 
                                  കാലത്തിന്റെ തികവില്‍ കന്യക മരിയാമിന് ദൈവത്തിന്‍റെ കൃപ ലഭിച്ചു. ദൂതന്മാര്‍ തന്നോട് കൃപ ലഭിച്ചവളെ നിനക്ക് സമാധാനം എന്ന് പറഞ്ഞു. ഇതാ നിന്‍റെ ദാസി എന്ന് പറഞ്ഞു മറിയം ഏല്പിച്ചു കൊടുത്തപ്പോള്‍ പെട്ടകത്തില്‍ ഉണ്ടായിരുന്ന ദൈവ കൃപ മരിയാമില്‍ ഒരു മനുഷ്യനായി അവതരിച്ചു. അങ്ങനെ മരിയമില്‍ കൂടെ ആ വലിയ കൃപ നമുക്കും ലഭിച്ചു. ഇനി അവന്റെ ശിഷ്യത്തം അനുസരിക്കുന്ന എല്ലാവരിലേക്കും ആ കൃപ പകരുവാന്‍ ദൈവം ആഗ്രഹിച്ചു. അങ്ങനെ, John 1:12"അവനെ കൈകൊണ്ടു അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏല്ലാവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ കൃപ ലഭിച്ചു." 
                                      കൃപ ഒരു ഉപദേശമോ, സംവിധാനമോ, പ്രമാണമോ ആകുമ്പോള്‍ ആണ് അതു വില ഇല്ലാതെ ആകുന്നതു. അപ്പോള്‍ അതു ഒരു പൊതു തത്വം ആയി പാപക്ഷമ യേയും രക്ഷയും കുറിച്ച് പറയും അങ്ങനെ ക്രിസ്തീയമായ വിലകുറഞ്ഞ ഒരു സങ്കല്പം ആയി തീരുന്നു. ഈ ആശയം മനസുകൊണ്ട് അന്ഗീകരിക്കുമ്പോള്‍   ഈ കൈവകൃപ ലഭിച്ചു എന്ന് കരുതും. ഇങ്ങനെ ഇതെക്കുറിച്ച് ഉപദേശിക്കുന്നവന്റെ വായില്‍ നിന്നു വരുന്ന വാക്കുകളാണ് ദൈവകൃപ എന്ന് ധരിക്കുന്നു. അങ്ങനെ പാപം ചിലവില്ലാതെ മറച്ചു കൃപ വാങ്ങി കൊടുക്കുന്നു അതില്‍ കൂടി വചനം ജഡം ധരിച്ച ക്രിസ്തുവിനെ മറക്കുന്നു. പാപിയുടെ നീതീകരണം കൂടാതെ പാപത്തെ മറച്ചു കൃപ സകല ലോകനന്മകളും നല്‍കും എന്ന് പഠിപ്പിക്കുന്നു. ക്രിസ്തുവിനെ അനുഗമിക്കുന്നതിനു പകരം കൃപ നല്‍കുന്നു എന്ന് പറയുന്ന ലോക നന്മകളാല്‍ സന്തോഷിപ്പിക്കുന്നു.
                    വില ഏറിയ കൃപ വയലില്‍ ഒളിച്ചുവച്ച നിധിക്ക് സമാനം ആകുന്നു. ഒരു മനുഷ്യന്‍ അതു അറിഞ്ഞാല്‍ ഉള്ളത് എല്ലാം വിറ്റ് ആ വയല്‍ വാങ്ങുന്നു. അങ്ങനെ യേശുവിന്റെ നുകം ഏറ്റു ദൈവകൃപയോടെ ജീവിക്കുവാന്‍ നാമും ഒരുങ്ങും. Matthew 11:30 "എന്‍റെ നുകം മൃദുവും എന്‍റെ ചുമട് ലഘുവും ആകുന്നു " എന്ന് പറഞ്ഞിരിക്കുന്നു.എന്നെ അനുഗമിക്കുക എന്നുള്ളത് കര്‍ത്താവിന്റെ വിലയേറിയ കൃപയുടെ വിളിയാണ്, മുക്കുവന്നായ പത്രോസിനെ അപ്പസ്തോലന്‍ ആക്കിയത് ഈ കൃപ ആണ് . പലപ്രാവശ്യം അവനു വീഴ്ച ഉണ്ടായി ഏതു വിശ്വസിക്കും ഇതു സംഭവിക്കാം എന്നാല്‍ ഈ കൃപ അവനെ യധാസ്ഥാനപ്പെടുതുന്നു.
                           
                            ഈ കൃപ സ്വന്ത സങ്കല്പം അല്ല ഇന്ന് കൃപ എന്നതിന് ഓരോരുത്തര്‍ക്കും ഓരോ സങ്കല്പം ആണ് മറൈന്‍ ഡ്രൈവ് ലെ കാക്കാത്തിയെ പോലെയും പക്ഷിയും കൂടും കൊണ്ട് ഇരുക്കുന്നവരെ പോലെയും ഉള്ളവരുടെ കൊയ്തു നിലം ആണ് ഇന്ന് സഭകള്‍, കൃപ വില ഏറിയതാണ് അതു യേശുവിനെ അനുഗമിക്കുന്നതാണ് പാപിയുടെ നീതീകരണം എന്ന വലിയ ദൈവ കൃപ ഇന്ന് പാപത്തിന്റെയും ലോകത്തിന്റെയും നീതീകരണം ആയി തീര്‍ന്നു കേവലം അന്യഭാഷകളും പ്രവചനങ്ങളും കൂദാശകളും ആയി മാറി. $50 നു വീട്ടില്‍ കുണ്ടുവരുന്ന ചരക്കായി. ആള് കൂട്ടാനും സഭ വളര്‍ത്താനും ഇതു ആവശ്യമായി, കര്‍ത്താവു പുറത്തും. ഈ വിലകുറഞ്ഞ തുക ലോകത്തില്‍ നിന്നു വത്യസ്തരായി ജീവിക്കുന്നവരെ പുറം തള്ളുന്നു. വിലകുറഞ്ഞ കൃപക്ക് ചുറ്റും കഴുക്കള്‍ ശവത്തിനു ചുറ്റും എന്നത് പോലെ എത്തുന്നു. ഈ വില കുറഞ്ഞ കൃപ നമുക്ക് തിരിച്ചടിയായി എന്ന് കരുതുന്നുവോ? ഇതു മൂലം വ്യവസ്ഥാപിത സഭകള്‍ തകരുന്നു. ഇതിനു അനുകൂലമായ വചനവും ദശാംശത്തിന്റെ പ്രമാണവും അവര്‍ മൊത്ത വിലക്ക് വില്‍ക്കുന്നു. അങ്ങനെ ആവശ്യപ്പെടാതെ പാപ മോചനവും സമ്പന്നതയെ കുറിച്ചുള്ള വാഗ്ദത്തവും അവിശ്വാസികള്‍ക്കും പരിഹാസികള്‍ക്കും നല്‍കി പണം ആക്കുന്നു. അങ്ങനെ ക്രിസ്തുവിനെ ഉപേക്ഷിച്ചു ജനങ്ങള്‍ ഭീകര സമുദായങ്ങളിലേക്കു നീങ്ങുന്നു. ഇതു മൂലം സഭയില്‍ ദശലക്ഷ കണക്കിന് ആത്മീയ മൃത് ദേഹങ്ങള്‍ ഉണ്ടാകുന്നു അപ്പ്രകാരം സഭയുടെ നാഥനായ ക്രിസ്തുവിനെ അനുഗമിക്കാതെ സഭാ മേലധികാരികളെ അനുഗമിക്കുന്ന വിശ്വാസികള്‍ ആയി തീരുന്നു. ശിഷ്യത്വം കൃപയില്‍ നിന്നും കൃപ ശിഷ്യത്വതില്‍ നിന്നും ആകേണ്ടി ഇരിക്കുന്നു, കൃപയുടെ വചനം കരുണയുടെ വറ്റാത്ത ഉറവ ആണ്. അതു കാല്‍വരിയില്‍ നിന്നു തുടങ്ങി നമ്മുടെ മനസുകളെയും ഹൃദയത്തെയും നനക്കുന്നു. ഇതു ഒരു വില്‍പ്പന ചരക്കായി ആരെയും എല്പിച്ചിട്ടില്ല, ഇതിന്‍റെ പുറകെ ഓടാതെ ഇരിക്കുക. ഈ കൃപയാം നദിക്കു അരികെ നില്‍ക്കുന്ന വൃക്ഷങ്ങള്‍ വിവിധ ഭലം തരുന്നതും ഇല വാടാത്തതും ആകുന്നു. ഇതിനു വില കുറഞ്ഞ കൃപയുടെ മരുന്ന് അടിക്കണ്ട ആവശ്യം ഇല്ല.
 

           



Thursday, July 15, 2010

COLGATE - Man Of Faith

  For most of us, COLGATE products form a part of the daily life.Others would certainly have seen these items at the general stores. but have you ever thought that the mint-flavored  white paste that you squeeze out of the tube every morning has something to tell you?It bears a tremendous testimony to God's faithfulness of a man who was willing to take God at his Word  - WILLIAM COLGATE.

        
                                          The Colgate family fled from England and settled in America during the Civil war. Robert Colgate, William's father, was a farmer. William was interested in soap-making and at the age of 19 he started his own enterprise with his aunt's financial help. He produced soap under his own name but unfortunately the business was  a failure.

A man of determination
Though William had to close down his initial business, he was determined to make a success of soap making . Encouragement came through the Bible and through a friend. In Genesis  28: 20-21  he read about Jacob who made a commitment to God as he left his home.

"Then Jacob made a vow to the LORD :If you will be with me and protect me in the journey I am making and give me food and clothing , and if I return safely to my father's home, then you will be my God... and I will give you a tenth of everything you give me."

William prayed the same prayer. His Christian friend had advised him, "Start right and you will go well. Be a good man. Give your heart to Christ : give God all that belongs to him. make an honest soap and god will prosper you." William decided to honor God and give him first place in all his endeavors. He also decided that he will give one tenth of his earnings to  God.

A man of dedication
William started his new venture on Dutch Street and gave God the tenth from the very first earning he made. God was given the first place in his life and career as he had covenanted. That was the beginning of a business enterprise, William Colgate and Company, whose products have conquered the world's cosmetic market. It's operations branched out from laundry soap manufacture into a host of other products, with in a short time.

A man of faithfulness
William was faithful to God and kept his promise. As God prospered him, he began to give more to God. From ten percent his giving gradually changed to 20 % then 30 and so on. The more he gave , the more he earned.


A man of Word
The Bible was always a source of encouragement to William Colgate . He was greatly interested in the translation, publication and distribution of the Word of God. He was behind the formation of the American Bible Society in 1816. He supported the Bible cause generously and financed several educational institutions. To honor him , one university changed its name to 'Colgate University', after his death.

A man of God 
William was a success as a Christian father. His family was known for its church attendance, family worship, Christian conduct and love for God's Word. Things like alcohol had never been to the Colgate home. All his 11 children followed his foot-steps and continued their father's practice of supporting God's work.
                                  William Colgate died in 1857, but his name is still not forgotten. The tooth-paste, soap, shaving cream and shampoo that we use daily do tell us this tremendous story of God's faithfulness, if only we listen.

(കടപ്പാട് SOWING CIRCLE . April 1989)
            

Tuesday, July 13, 2010

JIHAD - What BIBLE says

John 16:2 " നിങ്ങളെ കൊല്ലുന്നവന്‍ എല്ലാം ദൈവത്തിനു വഴിപാട് കഴിക്കുന്നു എന്ന നാഴിക വരുന്നു " 

ഇന്ന് ലോകം ജിഹാദിനെ കുറിച്ച് അറിഞ്ഞു തരിച്ചിരിക്കയാണ്, അവസാനത്തെ വാര്‍ത്ത‍ മുഹമ്മദിന് എതിരായി ചോദ്യപേപ്പര്‍ എഴുതിയ അദ്ദ്യപകന്റെ കൈ വെട്ടിക്കളഞ്ഞു എവിടെ? നമ്മുടെ കേരളത്തില്‍ എനിക്കു James എന്ന ഒരു പാകിസ്ഥാനി സ്നേഹിതന്‍ ഉണ്ട് അദ്ദേഹം 14 വയസുള്ള പെണ്‍കുട്ടിയോട് സുവിശേഷം പറഞ്ഞു അവള്‍ രക്ഷിക്കപെട്ടു . ആ പെണ്‍കുട്ടിയെ 65 വയസുള്ള ഒരാളെകൊണ്ട് വിവാഹം നടത്തുവാന്‍ ചാര്‍ച്ചക്കാര്‍ തീരുമാനിച്ചു ആ കുട്ടിയെ വിശ്വാസത്തില്‍ നിന്നു പിന്മാറ്റുവാന്‍ അവളുടെ പിതാവിന് സാധിക്കാത്തതിനാല്‍ അദേഹത്തെ കഴുത്ത് അറുത്കൊന്നു. സുവിശേഷം പറഞ്ഞ ജെയിംസ്‌നെ കൊല്ലുവാന്‍ ഉള്ള ശ്രമത്തില്‍ നിന്നു അദ്ദേഹം അത്ഭുതകരമായി രക്ഷപെട്ട് അമേരിക്കയിലെ philadelphia  ല്‍ എത്തി .ഇങ്ങനെ പല കാര്യങ്ങളും മുസ്ലിം രാജ്യത്തെ വിശ്വാസികള്‍ക്ക് പറവാന്‍ ഉണ്ട് . പത്രങ്ങള്‍ പറയുന്നതു 3000 ല്‍ അധികം പെണ്‍കുട്ടികള്‍ Love Jihad വഴി 2009 ല്‍ വഞ്ചിക്കപെട്ടു എന്നാണ് . 
                                 Iraq ല്‍ ഒരു ന്യൂനപക്ഷം ക്രിസ്ത്യാനികള്‍ ഉണ്ട് ലോകത്തിലെ ആദ്യത്തെ ക്രിസ്തീയ രാജ്യം ആയിരുന്നു iraq അവിടെ സുവിശേഷം അറിയിച്ചതു St: Thomas ആണ്. ഭാരതത്തില്‍ സുവിശേഷം അറിയിച്ച തോമസ്‌ അപ്പോസ്തോലന്‍ അവിടെയും സുവിശേഷം അറിയിച്ചതിനു തെളിവായി Jacobite  സഭ ഇന്നും ഇവിടങ്ങളില്‍ നിലനില്‍ക്കുന്നു. എന്നാല്‍ പീഡനങ്ങളില്‍ കൂടെ ആ രാജ്യം ഇന്ന് മുസ്ലിം രാജ്യം ആയി മാറി


John 16:2-4 " They will make you outcasts from the synagogue but an hour is coming for everyone who kills you to think that he is offering service to god .These things they will do because they have not known the father and me . But these things i have spoken to you so that when their hour comes you may remember that i told you of them. These things i did not say to you at the beginning because i was with you" 




                              സംഗമം പത്രത്തില്‍ june 2010 ല്‍ വന്ന ചിന്താവിഷയത്തിന്റെ ആദ്യഭാഗം ശ്രദ്ധിക്കുക "മക്കയില്‍ നിന്നു മദീനയിലേക്ക് പലായനം ചെയ്ത മുഹമ്മദ്‌ നബിക്ക് മദീനയിലും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു പല യഹൂദ അറബി ഗോത്രങ്ങള്‍ അദ്ധേഹത്തെ എതിര്‍ത്തു പക്ഷെ എതിര്‍ത്ത് നിന്ന ഗോത്രത്തിലെ പ്രധാനികളെ ഒന്നൊന്നായി വധിച്ചു അദ്ദേഹം അവിടെ ആദിപത്യം ഉറപ്പിച്ചു നാദിര്‍ എന്ന ജൂധ ഗോത്രത്തിന്റെ തലവന്‍ കാബു ഇബര്‍, ഉബൈദ ഗോത്രത്തില്‍ പെട്ട കവി അബു , കവയിത്രി ആസ്മ മാര്‍വന്‍, തന്‍റെ പുത്രി തുടങ്ങിയവര്‍ ആ കൂട്ടത്തില്‍ പെടുന്നു. എതിര്‍ത്ത ഓരോരുത്തരെയും അദ്ദേഹം അനുയയികനെ ഉപയോഗിച്ച് വകവരുത്തി നിശബ്ധരക്കി മുഹമ്മദ്‌ നബിയുടെ ആദ്യത്തെ ജീവ ചരിത്രകാരന്‍ ഇസഹാക്ക് ആസ്മയുടെ വധം വിവരിക്കുന്നത് ഇങ്ങനെ ആണ്, ആസ്മ സൈട് ഗോത്രക്കാരി ആയിരുന്നു അബു കൊല്ലപെട്ടു എന്ന് അറിഞ്ഞപോള്‍ അവള്‍ കുപിതയായി ഇങ്ങനെ എഴുതി മാലിക്, അല്നബിത്, ഔഫ്‌, അല്‍, ഘസ്രാജ് എന്നി ഗോത്രങ്ങളെ ഞാന്‍ ഭാല്സിക്കുന്നു ഇങ്ങളുടെ ആരും അല്ലാത്ത ഒരു അപരിചിതനെ (മുഹമ്മദ്‌ ) നെ യാണ് നിങ്ങള്‍ അനുസരിക്കുന്നത്. മുറാദ് ഇന്റെയോ മഹ്ജിദ് ഇന്റെയോ ആരും അല്ലാത്തവന്‍ നിങ്ങളുടെ  തലവന്മാരെ കൊലപ്പെടുത്തിയ ശേഷം നിങ്ങള്‍ അയാളില്‍നിന്നു നന്മ പ്രതീക്ഷിക്കുന്നു. വിശന്നു വലഞ്ഞവന്‍ സൂപ് കാത്തിരിക്കുന്ന പോലെ . അയാളെ അപ്രതീഷിതമായി ആക്രമിച്ചു അയിളിനിന്നു എല്ലാം പ്രതീക്ഷിച്ചു ഇരിക്കുന്നവരുടെ പ്രതീക്ഷ തകര്‍ക്കാന്‍ മാത്രം ആത്മാഭിമാനം ഉള്ളവര്‍ നിങ്ങളുടെ ഇടയില്‍ ഇല്ലയോ. മുഹമ്മദ്‌ ഈ കാര്യം അറിഞ്ഞപ്പോള്‍ ശുഭിതനായി ചോദിച്ചു "മര്വറെ മകളില്‍ നിന്നു ആരാണ് എന്നെ വിമുക്തന്‍ ആക്കുക?" അയാളുടെ ഒപ്പം ഉണ്ടായിരുന്ന ആദ്യ ഗോത്രക്കരനയിരുന്ന ഉമര്‍ ഇതു കേട്ടു രാത്രി  അവരുടെ വീട്ടില്‍ എത്തി 5 പുത്രന്മാര്‍ക്കൊപ്പം ഉറങ്ങി കിടന്ന അവരെ വധിച്ചു.
ഇബന്‍ സാബിന്റെ കിത്താബു അല്‍ - തഭാകത് - അല്‍ -കബീര്‍ എന്ന ഗ്രന്ഥത്തില്‍ ഇതു വിശധമായ് പ്രതിപാതിക്കുന്നു ."അല്ലയുടെ പ്രവാചകന്റെ ഹിജറ കഴിഞ്ഞു 19 ആം മാസത്തിന്റെ തുടക്കത്തില്‍ റമദാന്‍ മാസം അവസാനിക്കാന്‍ 5 രാവുകള്‍ ബാക്കി നില്‍ക്കെ ഇതു സംഭവിച്ചു.
ഈ സംഭവം മുന്‍പ് ഇസ്ലാം മതം സ്വീകരിച്ചവരോട് അവര്‍ മറച്ചു വച്ച് "അങ്ങനെ ഘടമ ഗോത്രത്തില്‍ ഇസ്ലാം ശക്തമായി തീര്‍ന്നു . ഇസ്ലാം ആണെന്ന് പറയുന്നതിന് ഭയപെട്ട ഗോത്രവര്‍ഗക്കാര്‍ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിച്ച സംഭവം ആണ് മേല്‍ വിവരിച്ചത് "
                                                 ഈ സംഭവത്തിന്‌ വളരെ മുന്‍പ് 120 പേര്‍ യേശുവിന്റെ അപ്പോസ്തോലന്മാരോട് ചേര്‍ന്ന് മാളിക മുറിയില്‍ കാത്തിരുന്നു അവരുടെ നടുവില്‍ പിളര്‍ന്ന അഗ്നി നാവു പോലെ പരിശുധല്മാവ് ഇറങ്ങി വന്നു, പിളര്‍ന്ന നാവുകള്‍ ഉള്ളത് സര്‍പ്പത്തിനു ആണ്, വിഷം വമിക്കുന്നതായ ഈ നാവു ഉപയോഗിച്ചാണ്‌ പിശാചു ഹവ്വ യെ  വഞ്ചിച്ചത്. അതിന്റെ സക്തിയെ തകര്‍ക്കുവാന്‍ സ്വര്‍ഗതില്‍നിന്നു ആഗ്നി നാവുകള്‍ പ്രത്യക്ഷപെട്ടു വന്നു ആരു ഒരൂരുതരുടെയും മേല്‍ പതിച്ചു. ഹവ്വയുടെ ശാപം മാറിയ ജനം എഴുന്നേറ്റു അവര്‍ അറിയാത്ത ഭാഷകളില്‍ ദൈവത്തെ സ്തുതിച്ചു ആ ശബ്ദം ബഹു ദൂരം കേട്ടു. 3000 ല്‍ അധികം ജനം അവിടെ വന്നു കൂടി വിദ്യഹീനനായ പത്രോസ്‌ അവിടെ എണിറ്റു നിന്നു യേശുവിനെ പ്രസംഗിച്ചു ആ ജനം എല്ലാം കര്‍ത്താവില്‍ വിശ്വസിച്ചു . അവിടെ സഭ ഉടലെടുത്തു.
                   ഒന്ന് ദൈവത്തിന്‍റെ ആത്മാവില്‍ ഉടലെടുത്ത സഭ മറ്റൊന്ന് വാളിന്റെ ശക്തിയാല്‍. പണ്ട് ദൈവം പിതാക്കന്മാരോടു നിന്‍റെ സഹോദരന്‍ നിന്‍റെ എതിരെ നില്‍ക്കും എന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യം ആയി. ഒരു മുസ്ലിം Bible വായിച്ചാല്‍ അവന്‍ പള്ളിക്ക് പുറത്താണ്. ക്രിസ്തു പറയുന്നു "അവര്‍ പിതാവിനെയും എന്നെയും അറിയുന്നില്ല ". എന്നാല്‍ അള്ളാഹു വിനു വേണ്ടിയാണു മറ്റുള്ളവരെ കൊല്ലുന്നത് അതു അല്ലാഹുവിനു പ്രസാദം എന്ന് അവര്‍ വിശ്വസിക്കുന്നു ഇതിനു ജിഹാദ് എന്ന് പറയുന്നു. ഇതിനു പകരം സ്വര്‍ഗം ലഭിക്കും എന്ന് അവര്‍ കരുതുന്നു. പിതാവായ ദൈവം എന്ന്  ക്രിസ്ത്യാനികളും യഹൂദരും വിശ്വസിക്കുന്ന ദൈവമേ അല്ല അള്ളാഹു എന്ന് മറക്കാതിരിക്കുക. പിതാവായ ദൈവത്തിനു തന്നെക്കള്‍ വലിയവനെ കൊണ്ട് ആണ ഇടാന്‍ ഇല്ലാത്ത കൊണ്ട് അവനെ കൊണ്ട് തന്നെ ആണ ഇട്ടു എന്നാല്‍ അള്ളാഹു ചന്ദ്രനെ കൊണ്ടും പേനയെ ചൊല്ലിയും ആണ ഇടുന്നു. ഇവിടെ കര്‍ത്താവുതന്നെ പറയുന്നു "അവര്‍ ദൈവത്തെ അറിയിന്നില്ല  എന്നാല്‍ ലോകത്തില്‍ ഇങ്ങനെ ഒരു കാലം വരും അന്ന് ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടാകയില്ല അന്ന് ഞാന്‍ ഇതു പറഞ്ഞു എന്ന് നിങ്ങള്‍ ഓര്‍ക്കേണം" ഇതു അന്ത്യകാല ലക്ഷണമായി bible പറഞ്ഞിരിക്കുന്നു നമുക്ക് ഉണര്‍ന്നു പ്രാര്‍ത്ഥിക്കാം കര്‍ത്താവു വരാറായി.

Friday, June 25, 2010

ISRAEL

ഇസ്രായേലിനു 4000 വര്‍ഷത്തെ ചരിത്രം പറയുവാന്‍ ഉണ്ട് BC 2091 ല്‍ പിതാവായ അബ്രഹാം കനാനില്‍ എത്തിയത് മുതല്‍ ,BC 1050 ല്‍ saul രാജാവായി ഇസ്രായേലില്‍ രാജ ഭരണം ആരംഭിച്ചു B C 1010 ല്‍ ദാവിദ്‌ യാഹൂദാ രാജാവായും,   BC 1003 ല്‍ അദ്ദേഹം സകല ഇസ്രയേലിന്റെയും രാജാവായും  തീര്‍ന്നു , തുടര്‍ന്നു ഇന്ന് വരെ ഉള്ള ചരിത്രത്തില്‍ 30 പ്രാവശ്യം ഇസ്രയേല്‍ ആക്രമിക്ക പെടുകയും അടിമകളവുകയും കൊല്ലപെടുകയും ചെയ്തിട്ടുണ്ടു ഇതില്‍ 12 സംഭവങ്ങള്‍ വേദപുസ്തകത്തില്‍ പ്രതിപാദിക്കുന്നു 
                                                      എന്നാല്‍ ഇന്ന് അനേക രാജ്യങ്ങള്‍ഈ രാജ്യത്തെയും ജനങ്ങളെയും വെറുക്കുന്നു എന്നാല്‍ ദൈവം പറയുന്നു ഈ ജാതിയെ അനുഗ്രഹിക്കുന്നവനെ ദൈവം അനുഗ്രഹിക്കും എന്ന് A D 135 ല്‍ റോമന്‍ ചക്രവര്‍ത്തി ആയ ഹെദ്രിയാന്‍ യാഹൂദനെ എന്നെന്നേക്കുമായി നശിപ്പിക്കാന്‍ തീരുമാനിച്ചു ചുറ്റുപാടും ഉണ്ടായിരുന്ന യഹൂദന്റെ പുരാട്ന ശത്രുക്കള്‍ ആയ ഫെലിസ്ത്യര്‍ക്കു അവിടെ കയറാന്‍ അവസരം ഉണ്ടാക്കി ,ദാവിദിന്റെ നഗരം ആയ യെരുശലെമിന് അലിയ കാപ്പിടോളിന എന്ന് പേരിട്ടു, AD 70ല്‍ ടൈടന്‍ നശിപ്പിച്ച യെരുശലേം ദേവാലയത്തിന്റെ സ്ഥാനത് ജുപിടെര്‍ ദേവന് ദേവാലയം പണിതു രാജ്യത്തിന് സിറിയ പലസ്റ്റിന എന്നാ ലാറ്റിന്‍ പേരും ഇട്ടു .ഇതിന്‍റെ ഇംഗ്ലീഷ് പേരാണ് palastine . ഈ പേര് ഇന്നും ഭാകീകമായി നിലനില്‍ക്കുന്നു ദൈവത്തിന്‍റെ നഗരം ആയ യെരുശലെമിന്  അലിയ കപിടോളിന എന്നാ പേര്‍ നിലനിന്നില്ല അഥവാ സൈവം നിലനിര്‍ത്തിയില്ല ഇന്നത്തെ പലസ്തിനെ ചരിത്രപരമായി ഒരു ആധാരവും ഇല്ല എന്ന സത്യം നാം മറക്കരുത്, യാസര്‍ അരാഫത്ത് എന്ന palastine നേതാവ് ലോകം അറിയപെട്ടവാന്‍ ആയിരുന്നു എന്നാല്‍ അയാള്‍ egypt കാരന്‍ ആയിരുന്നു കൈയെട്ടക്കരായ ജാതിയാണ് ഇന്ന് palestine ല്‍ ഉള്ളത് ഇവര്‍ക്ക് രാജകീയമോ ചരിത്രപരവും ആയ ഒരു അടിസ്ഥാനവും ഇല്ല എന്ന് നാം മനസിലാക്കണം . 7- ആം നൂറ്റാണ്ടില്‍ ആണ് ഇവിടെ മുസ്ലിങ്ങള്‍ ആധിപത്യം സ്ഥാപിച്ചു തുടങ്ങിയത്
                                            റോമന്‍ അടിമത്വത്തെ യഹൂദര്‍ എതിര്തതിനാല്‍ A D 70 ല്‍ വെസ്പെഷ്യന്‍ ചക്രവര്‍ത്തിയുടെ മകന്‍ Titus യെരുശലെമിനെ ആക്രമിച്ചു 5 മാസം യെരുശലേം ഉപരോധിച്ചു പട്ടിണി മൂലം അനേകര്‍ മരിച്ചു എങ്കിലും അവര്‍ കീഴാടങ്ങി ഇല്ല അതിനാല്‍ സൈന്യം പട്ടണത്തില്‍ പ്രവേശിച്ചു തീ വച്ച് നശിപിച്ചു യഹൂദന്മാരെ വെട്ടികൊന്നു zion gate ല്‍ സൂക്ഷിപ്പുകാരന്‍ ആയ റബ്ബിക്ക്  വെട്ടേറ്റു, മരണം ഉറപ്പായപ്പോള്‍ ആകാശത്തേക്ക് കൈകളെ ഉയര്‍ത്തി ഒരടിയോളം നീളമുള്ള zion gate ഇന്‍റെ താക്കോല്‍ ഉയര്‍ത്തി അലറി വിളിച്ചു ഗബ്രിയേലെ, മീഘയെലെ ഇതാ യെരുശലേമിന്റെ താക്കോല്‍ നിങ്ങളെ ഏല്പിക്കുന്നു എന്ന് പറഞ്ഞു തന്‍റെ കൈയില്‍ ഇരുന്ന താക്കോല്‍ ആകാശത്തേക്ക് വലിച്ചെറിഞ്ഞു അവിടെ വീണു മരിച്ചു. 1947 നവംബര്‍ 29 നു UN ഇസ്രയേല്‍ രാജ്യത്തിന് അംഗീകാരം കൊടുത്തു A D 70 നു ശേഷം സ്വന്ത രാജ്യം അവര്‍ക്ക് മടക്കി ലഭിച്ചു 1948 മെയ്‌ 14 ബ്രിട്ടീഷ്‌ പട്ടാളം ഇസ്രായേലില്‍ നിന്നു പിന്മാറുന്ന ദിവസം മാര്‍ച്ച്‌ ചെയ്തു പട്ടാളം പുറത്തു പൊയ്ക്കൊണ്ടിരുന്നു അവസാന ബാച്ച് മൂന്നാം ഗേറ്റ് ആയ zion gate ല്‍ എത്തി യഹൂദന്റെ വയോധികനായ റബ്ബി മോര്ധെകായി വെയില്‍ ഗര്ത്റെന്‍ വിശുദ്ധ ഗ്രന്ഥത്തില്‍ മുഴുകി ഇരിക്കുന്നു പുറത്തു കുതിര കുളമ്പടി ആരോ വാതിലില്‍ മുട്ടി താന്‍ എഴുന്നേറ്റു ഓവര്‍കോട് ധരിച്ചു തലയില്‍ തൊപ്പി വച്ച് സാവധാനം വാതില്‍ തുറന്നു തന്റെ മുന്‍പില്‍ നില്‍ക്കുന്ന ബ്രിട്ടീഷ്‌ മേജര്‍ ഒരടി നീളം ഉള്ള താക്കോല്‍ നീട്ടി  2000 മുന്‍പ് A D 70 ല്‍ വലിച്ചെറിഞ്ഞ അതേ താക്കോല്‍ യഹൂദ ജാതിക്കുവേണ്ടി അന്ന് സ്വീകരിച്ചു .ഈ താക്കോല്‍ എപ്രകാരം കിട്ടി ഒരേ ഒരു ഉത്തരം- ഗബ്രിയേലും മീഘയെലും സൂക്ഷിച്ചു 
                  1903 ല്‍ palastine തുര്‍ക്കിയുടെ ഭാകം ആയിരുന്നു സീയോന്‍ സംഘം എന്ന ഇസ്രേല്‍ കൂട്ടത്തിന്റെ നേതാക്കള്‍ തുര്‍ക്കി രാജാവായ ഹുസൈന്‍നെ സന്തര്‍ശിച്ചു ഒരു യഹൂദ സ്റ്റേറ്റ് ആവശ്യപെട്ടു അദ്ധേഹത്തിന്റെ മറുപടി ഇപ്രകാരം ആയിരുന്നു നൈല്‍ നദിയിലെ വെള്ള തുര്‍ക്കിയിലൂടെ ഒഴുകിയാല്‍ യഹൂദ സ്റ്റേറ്റ് അനുവദിക്കാം എന്ന് അതു ഒരിക്കലും സംഭവ്യം അല്ല .1914 ല്‍ ഒന്നാം ലോക മഹാ യുദ്ധത്തില്‍ തുര്‍ക്കി സാമ്രാജ്യം ബ്രിട്ടനും ആയി യുദ്ധം തുടങ്ങി Allen B യുടെ നേത്രുത്വത്തില്‍ പട്ടാളം തുര്‍ക്കിയില്‍ ഇരച്ചു കയറി മുന്‍ നിരയില്‍ ഉള്ള പട്ടാളത്തിന് കുടിക്കാന്‍ ശുദ്ധജലം കിട്ടാതെ ആയി ഈ സമയം നൈല്‍ നദിയിലെ വെള്ളം പൈപ്പ് വഴി മുന്‍ നിരയില്‍ എത്തിച്ചു കൊടുത്തു .ഹുസൈന്‍ രാജാവ് ആ യുദ്ധത്തില്‍ തോറ്റു ദൈവ ജനത്തെ പരിഹസിക്കുന്നത് നന്നയിരിക്കായില്ല ഇസ്രായേലിന്റെ ദൈവം ഇന്നും ജീവിക്കുന്നു


ഉല്പത്തി 27:29 " നിന്നെ ശപിക്കുന്നവന്‍ എല്ലാം ശപിക്കപെട്ടവന്‍ നിന്നെ അനുഗ്രഹിക്കുന്നവന്‍ എല്ലാം അനുഗ്രഹിക്കപെട്ടവാന്‍ "

Thursday, June 24, 2010

THE VISION OF SPIRITUAL WORLD - Sadhu Sundar Singh - part 3



മനുഷ്യ സഹായം ഇവിടെയും ആത്മലോകത്തും 


നമ്മുടെ പ്രിയപെട്ടവരുടെ ആത്മാക്കള്‍ ചിലപ്പോലും ദൈവ ദൂതന്‍മാര്‍ എപ്പോളും നമ്മുടെ അടുത്ത് ഉണ്ട്,ദൂതന്മാര്‍  നമ്മളെ സഹായിക്കയും സംരക്ഷിക്കയും ചെയ്യുന്നു വളരെ ചുരുക്കമായി നമക്ക് വെളിപ്പെടുകയും ചെയ്യും നല്ല ചിന്തകളാല്‍ അവ നമ്മെ ദൈവത്തിങ്കലേക്കു ആകര്‍ഷിക്കുന്നു അവര്‍ക്ക് അസാധ്യമായത് നമ്മിലുള്ള ദൈവാത്മാവ് പൂര്‍തികരിക്കുന്നു. സ്ഥാനം കൊണ്ടും ജ്ഞാനം കൊണ്ടും ആരും വലിയവരആകുന്നില്ല മറ്റുള്ളവരെ സഹായിക്കുന്നതില്‍ കൂടെയും സ്നേഹത്തില്‍ കൂടെയും സേവനത്തില്‍ കൂടെയും ആണ് വലിയവര്‍ ആകുന്നതു .കര്‍ത്താവു പറഞ്ഞു വലിയവന്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ ദാസര്‍ ആകണം എന്ന് .ധാരാളം വിശ്വാസികളും സത്യാന്വ്വേഷികള്‍ ആയ മറ്റുള്ളവരും ഭാകീകമായ അറിവോടെ  മരിക്കുന്നു നിര്‍ഭന്ത ബുദ്ധിയോടെ ആണെങ്കില്‍ ദൈവത്തിനു ഒന്നും ചെയ്യാന്‍ കഴിയില്ല സത്യത്തിനു അനുസരണമായി തിരുത്താന്‍ മനസുള്ളവരെ ആത്മ ലോകതുവച്ചു തിരുത്തുന്നു .ഒരു വിഗ്രഹആരാധി ആയ യേശുവിനെ അറിയാത്ത  ആത്മാവിനെ അവിടെ കണ്ടു ,വിശുദ്ധന്മാരുടെ ആത്മാക്കള്‍ അവനോടു ഇങ്ങനെ പറഞ്ഞു ഏക സത്യ ദൈവവും ആ ദൈവത്തിന്‍റെ പ്രതിരൂപവും ആയ ക്രിസ്തുവും അല്ലാതെ വേറെ ദൈവം ഇവിടെ ഇല്ല .സത്യ അന്വേഷി ആയവന്‍ അവന്റെ തെറ്റു സമ്മതിച്ചു ക്രിസ്തുവിനെ കാണാന്‍ ആഗ്രഹിക്കയും ചെയ്തു പുതിയ ആത്മാക്കളുടെയും അവന്റെയും മുന്‍പില്‍ ക്രിസ്തു വെളിപ്പെട്ടു എന്നാല്‍  തന്‍റെ പൂര്‍ണ ശോഭയോടെ ആയിരുന്നില്ല .പൂര്‍ണ ശോഭയില്‍ ദൂതന്മാര്‍ പോലും ചിറകുകൊണ്ടു മറച്ചാണ് നിന്നിരുന്നത് .ഈ കാഴ്ച ആത്മാക്കളെ ജീവദായകമായ സന്തോഷ പ്രഭയില്‍ കുളിപ്പിക്കുന്നു ആ പ്രഭയില്‍നിന്നു ഒഴുകുന്ന സ്നേഹത്താല്‍ ആശ്വാസം ലഭിച്ചവരി സന്തോഷിച്ചു ആരാധിക്കുന്നു .ജീവകാലം മുഴുവന്‍ കഠിന അദ്വാനം ചെയ്തു മറ്റൊന്നും ചിന്തിക്കാന്‍ അവസരം ലഭിക്കാത്ത ഒരുവന്റെ ആത്മാവിനെയും എല്ലാത്തിലും സംശയം ഉള്ള ഒരു ആത്മാവിനെയും അവിടെ കണ്ടു കൊടും ദുരിതത്തില്‍ ആയ അവ സഹായത്തിനായി നിലവിളിക്കുന്നത് ആദ്ദേഹം കാണുവാന്‍ ഇടയായി .സഹായിക്കാന്‍ എത്തിയ ദൂതന്മാരെയും വിശുധന്മാരെയും അവ സംശയിച്ചു .ഒരു ആത്മീയനെ പറ്റി പറയുമ്പോള്‍ കള്ളം ആണെന്നും അല്ലാത്തവരെ പറ്റി പറയുമ്പോള്‍ അതില്‍ നന്മ കണ്ടെത്താന്‍ ശ്രമിക്കുന്ന സ്വഭാവം ആയിരുന്നു അവയ്ക്ക് .
                                   തിന്മ ചെയ്തു ജീവിച്ച ഒരു മനുഷ്യന്റെ ആത്മാവ് വരുന്നത് അദ്ദേഹം കണ്ടു നല്ല ആത്മക്കാലെയും ദൂതന്‍ മാരെയും കണ്ടപ്പോള്‍ അവന്‍ ശപിച്ചു ഇപ്രകാരം പറഞ്ഞു "നിങ്ങലെപോലുള്ള അടിമകള്‍ക്ക് വേണ്ടിയാണു ദൈവം സ്വര്‍ഗം ഉണ്ടാക്കുയത് ഭക്ക് ഉള്ളവരെ നരകത്തില്‍ ഇടുന്ന ദൈവം സ്നേഹം ആണോ? " ദൂതന്‍ അവനോടു "ദൈവം തന്‍റെ സ്നേഹത്തില്‍ വസിക്കുവാന്‍ ആണ് മനുഷ്യനെ സൃഷ്ടിച്ചത് അവരുടെ നിര്‍ബന്ത ബുദ്ടിയും ഇച്ചഷക്തിയുടെ ദുരുപയോഗവും മൂലം അവര്‍ നരകം പണിയുന്നതിനു ദൈവം ഉത്തരവാദി അല്ല "രണ്ടു ദൂതന്മാര്‍ അവനെ മുന്‍പോട്ടു നടത്തി അനുഗ്രഹീതവും പ്രകാശ പൂര്‍ണവും ആയ അവിടം കണ്ടപ്പോള്‍ അവന്‍ അസ്വസ്ഥന്‍ ആകാന്‍ തുടങ്ങി യേശുവിനെ കണ്ടപ്പോള്‍ അവന്റെ പാപം അവനു വെളിപെട്ടു ഉടനെ അവന്‍ പുറകോട്ടു തിരിഞ്ഞു അഗാത കൂപത്തില്‍ പതിച്ചു.ഉടനെ ഒരു ശബ്ദം കേട്ടു ഇവിടെ വരന്‍ ആരെയും തടയുന്നില്ല അവരുടെ അകൃത്യം നിമിത്തം അവര്‍ക്ക് നില്ക്കാന്‍ കഴിയില്ല ,പുതുതായി ജനിചില്ലെങ്കില്‍ ആര്‍ക്കും കൈവരാജ്യം കാണാന്‍ കഴിയില്ല .
                                     കള്ളം പറയുന്ന ഒരാളുടെ ആത്മാവിനെ അവിടെ കണ്ടു അവന്‍ വന്ന ഉടനെ കള്ളം പറയാന്‍ തുടങ്ങി അവന്പരയുന്നതിനു മുന്‍പേ എല്ലാവരും അതു മനസിലാക്കുയതിനാല്‍ അവന്‍ നാണിച്ചു പോയി ഒരു ഹൃദയ ചിന്തയും അവിടെ മരച്ചുവൈക്കാന്‍ സാദ്യം അല്ല ,ആത്മാവ് ഭൂമി വിടുന്നതിനു മുന്‍പ് ഏറ്റു പറയാത്ത പാപത്തിന്റെ മുദ്ര അവനില്‍ വീണിരിക്കും സ്വര്‍ഗത്തിലെ വെളിച്ചത്തില്‍ അതു പരസ്യമായി കാണാം യേശുവിന്റെ രക്തം മറച്ചതു ഒഴികെ .ലോകത്തില്‍ വച്ച് സത്യത്തെയും അസത്യത്തെയും ഒളിപ്പിച്ചു അനേകരെ ഭാരപെടുതിയവാന്‍ അവന്‍ അവനെത്തന്നെ വഞ്ചിച്ചു എന്ന് മനസിലായി അഗാതതിലേക്ക് ഓടിപോയി .
    എല്ലാ പീഡനവും പ്രയാസവും സഹിക്കണ്ടിവന്നാലും ദൈവപൈതലിന്റെ സ്വര്‍ഗം ഭൂമിയില്‍ തന്നെ ആരംഭിക്കുന്നു ,അവന്റെ ഉള്ളില്‍ ദൈവത്തിന്‍റെ സമാധാനം ലഭിക്കുന്നു ,ജീവന്റെ ഉറവ ആയ ദൈവം അവനില്‍ വസിക്കുന്നു 30 വര്‍ഷം ദൈവത്തെ സേവിച്ച ഒരുവന്റെ ആത്മാവിനെ അവിടെ കണ്ടു മരിക്കുന്നതിനു മുന്‍പേ ദൈവം അവന്റെ കണ്ണ് തുറന്നു കൊടുത്തു അവന്റെ മുന്നില്‍ സ്വര്‍ഗം തുറന്നിരിക്കുന്നതും ദൂതന്മാരും വിശുദ്ധന്മാരും കര്‍ത്താവും അവനായി കാത്തുനില്‍ക്കുന്നതും സ്തെഫനോസിനെപോലെ അവന്‍ കണ്ടു മഹാ സന്തോഷത്തിന്റെ ആരവം കേട്ടു .സ്വാഗതം എന്ന് എഴുതപെട്ട ആരു ഭലകം സംസാരിക്കുന്നതു അവന്‍ കണ്ടു .പ്രവേശന കവാടത്തില്‍ തനിക്കു മുന്‍പേ മരിച്ച അനേകം വിശുധാരെ അവന്‍ കണ്ടു .ദൂതന്മാര്‍ മാറി നിന്നു ക്രിസ്തു തന്നെ കടന്നു വന്നു .അവന്‍ ഉടനെ കര്‍ത്താവിന്റെ പാദത്തില്‍ വീണു അവനെ ഉയര്‍ത്തി കര്‍ത്താവു "നല്ലവനും വിശ്വസ്തനും ആയ ദാസനെ" എന്ന് വിളിച്ചു അവനായി ഒരുക്കിയ മന്ദിരത്തില്‍ കൊണ്ടുപോയി അവന്‍ കര്‍ത്താവിനു പുറം തിരിഞ്ഞു നില്‍ക്കുന്നു എന്ന് അവനു തോന്നി .ശ്രദ്ധിച്ചപ്പോള്‍ എല്ലായിടത്തും അവന്‍ കര്‍ത്താവിനെ കണ്ടു .മനോഹര തോട്ടങ്ങളും ഉദ്യാനങ്ങളും എല്ലായിടവും കാണാം എല്ലാം ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു ആകര്‍ഷകമായ പക്ഷികളും ,പാട്ടുപാടുന്ന ദൂതന്മാരും വിശുദ്ധന്മാരും .അവിടെ നിത്യ സന്തോഷം മാത്രം കണ്ണുനീര്‍ ഇല്ല .എല്ലാം ആത്മീയം നോട്ടത്തിനു ദൂരം ഇല്ല .അകത്തു ചെന്നപ്പോള്‍ കര്‍ത്താവു ഒരുക്കിയ വാസസ്ഥലം എന്ന് കണ്ടു 
                       സ്വര്‍ഗത്തില്‍ എത്തിയാല്‍ ഏല്ലാവര്‍ക്കും ഓരോ പേര് ലഭിക്കും അതു വെള്ള കല്ലില്‍ പതിച്ചു നല്‍കും മറ്റാര്‍ക്കും അറിയാന്‍ കഴിയില്ല ആരും ആപേര് വെളിപ്പെടുത്തുകയും ഇല്ല അവിടെ പേരിനു പ്രസക്തി ഇല്ലല്ലോ എല്ലായിടവും ദൈവ സാനിദ്യം ദൂരെ ഉള്ള മണ്ഡലങ്ങളിലേക്ക് നിമിഷങ്ങള്‍ കൊണ്ട് യാത്ര ചെയ്യാം സമയവും കാലവും ഇല്ല ,കണ്ണുനീരും സങ്കടങ്ങളും ഇല്ല ഇതിനായി രക്ഷിക്കപെട്ടു കര്‍ത്താവിനായി ജീവിക്കുക ഭവനം ഒരുങ്ങി കഴിഞ്ഞു കാഹളം കേള്‍ക്കാറായി കൈവിട്ടു പോകല്ലേ  ......... 

Monday, June 21, 2010

THE VISION OF SPIRITUAL WORLD - Sadhu Sundar Singh - part 2



ജീവനും മരണവും-




                     ജീവന് ഒരു ഉറവിടമേ ഉള്ളു ആത്മാവിന്റെ നിര്‍മാണ ശക്തിയാണ് സകല ജീവനത്തിനും ജീവന്‍ നല്‍കുന്നത് .ജീവന്‍ വര്‍ണനാ അതീതവും സര്‍വ ശക്തവും ആകുന്നു എല്ലാ ജീവികളും അവനില്‍ ജീവിക്കയും അവനില്‍ത്തന്നെ ആയിരിക്കയും ചെയ്യുന്നു നമുഷ്യന്‍ ഇതില്‍ ഒന്നാണ് . എപ്പോഴും തന്‍റെ സനിദ്യത്തില്‍ സന്തോഷത്തോടെ ഇരുപ്പന്‍ തക്കവണ്ണം തന്‍റെ സദ്രിശ്യത്തില്‍ നാം സൃഷ്ട്ടിക്കപെട്ടു .ഈ ജീവനും മാറ്റം സംഭവിക്കും എന്നാല്‍ നശിക്കുന്നില്ല യാധാര്‍ത്യത്തില്‍ നിന്നും മറ്റൊരു യാധാര്ത്യതിലേക്ക് മാറ്റപെടുന്നു . ഇതിനെ മരണം എന്ന് പറയുന്നു . ഇതു ജീവന് എന്തെങ്കിലും കൂട്ടി ചെര്‍ക്കയോ എന്തെങ്കിലും എടുത്തു മാറ്റുകയോ അല്ല മറിച്ചു മറ്റൊരു രൂപത്തിലും ഭാവത്തിലും വെളിപ്പെടുന്നു .നാം നശിച്ചുപോകാന്‍ ആയിരുന്നു എങ്കില്‍ സ്രിഷ്ടിക്കപെടില്ലയിരുന്നു .മരണം നമ്മെ നശിപ്പിക്കുന്നിലെങ്കില്‍ മരണശേഷം എന്തു എന്നാ ചോദ്യം ഉയര്‍ന്നു വരും .തനിക്കു കിട്ടിയതായ ആത്മീയ ദര്‍ശനം വിവരിക്കാന്‍ ആത്മീയ ഭാഷ വേണം എന്നാല്‍ ഇതു ഒരു സാധാരണ ഭാഷയില്‍ വെളിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നെങ്കിലും നാം എല്ലാവരും ഈ ആത്മീയ ലോകത്ത് പ്രവേശിക്കണം (മനസുണ്ടെങ്കിലും ഇല്ലെങ്കിലും )അതിനാല്‍ നാം ആത്മീയ ലോകവും ആയി പരിചയപെടുന്നത് നന്നായിരിക്കും


മരണത്തോടെ എന്തു സംഭവിക്കുന്നു ?


                ഒരു ദിവസം തനിയെ പ്രാര്‍ത്തിച്ചുകൊണ്ട്‌ ഇരിക്കുമ്പോള്‍ ഒരു വലിയകൂട്ടം ആത്മ ജീവികളാല്‍ ചുറ്റപെട്ടതുപോലെ തനിക്കു അനുഭവപ്പെട്ടു അഥവാ തന്‍റെ ആത്മീയ കണ്ണ് തുറന്നപ്പോള്‍ ഒരു വലിയ കൂട്ടം ദൂതന്മാരും വിശുദ്ധന്മാരും തന്‍റെ ചുറ്റും നില്‍ക്കുന്നതായും താന്‍ അതിന്റെ നടുവില്‍ തല കുമ്പിട്ടു നില്‍ക്കുന്നതായും അനുഭവപെട്ടു അവരുടെ ശോഭാ പൂര്‍ണ്ണവും മഹത്വവും ആയ നിലവാരവും ആയി തന്‍റെ നിലയെ താരതമ്യപെടുത്താന്‍ സാധ്യം അല്ലായിരുന്നു അവര്‍ സ്നേഹം നിറഞ്ഞവരും കരുണആര്‍ദ്രരും ആയതിനാല്‍ അവരുടെ സ്നേഹം തനിക്കു ആശ്വാസത്തിന് കാരണം ആയി എന്നാല്‍ ഈ ബന്തവും കൂട്ടായ്മയും തനിക്കു അത്ഭുതവും സന്തോഷവും പകര്‍ന്നു തന്‍റെ സംശയത്തിനും ചോദ്യത്തിനും അവര്‍ മറുപടി കൊടുത്തു മരണ സമയത്ത് എന്തു സംഭവിക്കുന്നു അതിനുശേഷം ആത്മാവിന്റെ അവസ്ഥ എന്തു ഇതായിരുന്നു ആദ്യ ചോദ്യം മരണത്തിനു അപ്പുറം പോയ തങ്ങള്‍ക്കു അതു അറിയാമല്ലോ എന്ന് പറഞ്ഞു .
                                     വിശുദ്ധന്മാരില്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞു "മരണം ഉറക്കം പോലെ ആണ് യാതൊരു വേദനയും ഇല്ല ഷീണിച്ച മനുഷ്യനെ ഗാടനിദ്ര കീഴ്ടക്കുന്നപോലെ ഭൌവ്തീക ലോകം വിട്ടു ആത്മീയ ലോകത്ത് പ്രവേശിച്ചു എന്ന് വളരെ കഷ്ടപ്പെട്ട് മാത്രം മനസ്സില്‍ ആക്കതക്കവിധം പലര്‍ക്കും മരണം പെട്ടന്ന് സംഭവിക്കുന്നു .മറ്റൊരു രാജ്യത്തോ സാഹചര്യത്തിലോ എത്തി എന്ന് സംശയിക്കത്തക്ക ചുറ്റുപാടുകളും പുതിയതും മനോഹരവും ആയ വസ്തുക്കള്‍ അവരെ അതിശയിപ്പിക്കും കൂടുതലായി പ്രഭോതിപ്പിക്കയും തങ്ങള്‍ മാനുഷിക ശരീരം വിട്ടു ആത്മീയ ലോകത്ത് എത്തി എന്ന് മനസിലാക്കി തുടങ്ങും " മറ്റൊരു ദൂതന്‍ തുടര്‍ന്നു മരണ സമയത്ത് വേദന ഇല്ലാതെ ഇചാസക്തി കുറഞ്ഞു അപകടതിലൂടെയോ ഷീണം സംഭവിക്കുമ്പോളോ ആത്മാവ് മാറ്റപെടുന്നു .
                             ഒരുക്കം ഇല്ലാതെയും വീണ്ടു വിചാരം ഇല്ലാതെയും ജീവിച്ചവര്‍ പെട്ടന്ന് മാറ്റപെടുമ്പോള്‍ കുടുങ്ങും അങ്ങനെ ഇരുണ്ട താഴ്ച പ്രദേശത്ത് ഏറെ നാള്‍ കഴിയേണ്ടി വരും ഈ അധോലോക ആത്മാകള്‍ ലോക മനുഷ്യരെ ശല്യപെടുതും അവയെ പോലെ മാനസികനില ഉള്ളവരെയും മനസ് തുറന്നു സ്വീകരിക്കുന്നവരെയും മാത്രമേ ഉപദ്രവിക്കാന്‍ കഴിയൂ ദൈവം ദൂതന്മാരെ ആക്കിയിട്ടുല്ലതിനാല്‍ അധികം കേടുധി വരുത്തുവാന്‍ കഴിയില്ല അവരുടെ സ്വഭാവം ഉള്ള മനുഷ്യരെ ഒരു ചെറിയ അളവില്‍ ദുരിതപെടുത്താം .ഈയോബിനെ പീധിപ്പിപ്പാന്‍ ദൈവം അനുവദിച്ച പോലെ ചിലരുടെ കാര്യത്തില്‍ ദൈവം അനുമതി കൊടുക്കുന്നു ഇതു മൂലം കൂടുതല്‍ ബലവാനും നല്ലവനും ആകുവാന്‍ വിശ്വാസിക്ക് ലാഭം ആണ്" .മറ്റൊരു ദൂതന്‍ തുടര്‍ന്നു "ദൈവത്തിനു തന്‍റെ ജീവിതം വഴക്കി കൊടുക്കാത്ത  പലരും മരണ സമയത്ത് ബോധം ഇല്ലാത്തവരെ പോലെ തോന്നും ഇതിനു കാരണം ചുറ്റും കൂടുന്ന ദുരത്മക്കളുടെ ഭീകരവും പൈശാചികവും ആയ അവസ്ഥ കാണുമ്പോള്‍ സംസാരിക്കാന്‍ കഴിയാതെ തളര്‍ന്നു പോകുന്നു .ഒരു വിശ്വാസിയുടെ കാര്യം മറിച്ചാണ് തന്നെ സ്വാഗതം ചെയ്യുന്ന ദൂതന്‍ മാരെയും വിശുദ്ധന്‍ മാരെയും കാണുമ്പോള്‍ സന്തുഷ്ടന്‍ ആകും മുന്‍പ് മരിച്ച വിശുദ്ധന്മാര്‍ അവരെ നയിച്ച്‌ ആത്മീയ ലോകത്തേക്ക് നടത്തും അവിടെ അവര്‍ സ്വസ്ഥത അനുഭവിക്കും


ആത്മാക്കളുടെ ലോകം - 




               ഒരിക്കല്‍ സംഭാഷണ മദ്ധ്യേ വിശുദ്ധന്മാര്‍ ഇങ്ങനെ പറഞ്ഞു "മരണശേഷം മനിഷ്യന്റെ ആത്മാവ് ആത്മാക്കളുടെ ലോകത്ത് എത്തി ആത്മീയ വളര്‍ച്ചക്ക് അനുസരണമായ ആത്മാക്കളോട് ചേരും ഒന്നുകില്‍ അന്ധകാരത്തില്‍ അല്ലെങ്ങില്‍ മഹത്വത്തില്‍ ക്രിസ്തുവിന്റെ വെളിച്ചത്തില്‍ ,ക്രിസ്തുവും മഹത്വേകരിക്കപെട്ട ചിലരും ഒഴികെ മറ്റാരും ഭാവ്തീക  ശരീരത്തോടെ  ആത്മീയ ലോകത്ത് പ്രവേശിച്ചിട്ടില്ല ശരീരത്തോടെ ആണോ ശരീരം കൂടാതെ ആണോ പറുദീസയില്‍ പ്രവേശിച്ചത്‌ എന്ന് പറവാന്‍ ആകാത്ത വിധത്തില്‍ 2 cor 2:2 "...."അതുപോലെ ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ തന്നെ ആത്മാക്കളുടെ ലോകവും സ്വര്‍ഗം തന്നെയും കാണുവാന്‍ ചികരെ അനുവദിക്കുന്നു തുടര്‍ന്ന് വിവിദ അത്ഭുട കാര്യങ്ങളും സ്ഥലങ്ങളും  തന്നെ കാണിച്ചു.എല്ലാ സ്ഥലത്തുനിന്നും ധാരാളം ആത്മാക്കള്‍ ആത്മാക്കളുടെ ലോകത്ത് എത്തികൊണ്ടിരുന്നു ദൈവ ദൂതന്മാര്‍ അവരെ എല്ലാം ശിസ്രൂഷിച്ചു .ദുഷ്ടന്മാര്‍ മരിക്കുന്ന സമയത്ത് അവിടെ നല്ല ആത്മാക്കള്‍ ഇല്ലായിരുന്നു ദുരാത്മാക്കള്‍ അവയെ ഏറ്റെടുത്തു .ദ്രോഹ ബുദ്ടിയും പകയും മൂലം ദുരാത്മാക്കള്‍ അവരെ ഉപദ്രവിക്കാതിരിക്കാന്‍ ദൈവ ദൂതന്മാര്‍ നോക്കികൊണ്ടിരുന്നു .പെട്ടന്ന് ദുരാത്മാക്കള്‍ അവരെ ഇരുട്ടിലേക്ക് നയിച്ച്‌ തങ്ങള്‍ ജടത്തില്‍ ഇടുന്നപ്പോള്‍ തിന്മ ചെയ്യുവാന്‍ ദുരത്മക്കളുടെ പ്രേരണ അവര്‍ക്ക് സ്ഥിരമായി ലഭിച്ചു എല്ലാ തിന്മയിലേക്കും വശീകരിക്കപെടുവാന്‍ അവര്‍ സ്വയം സമര്‍പ്പിച്ചു .ആരുടേയും ഇച്ചാ ശക്തിയില്‍ ദൂതന്മാര്‍ക്കു ഇടപെടാന്‍ കഴിയില്ല . ഭുമിയില്‍ മനുഷ്യന്‍ ഒന്നിച്ചു ആയിരുന്നു ,ആത്മലോകത്തു അവര്‍ വഴി പിരിയും നല്ല ആത്മാക്കള്‍ അഥവാ പ്രകാശത്തിന്റെ പുത്രന്മാര്‍ എത്തിയാല്‍ ഉടന്‍ ഇന്ത്രിയ അഗോചരവും സ്പടിക തുല്യവും ആയ സമുദ്രത്തിലെ ജലത്തില്‍ കുളിക്കുന്നത് തന്‍ കണ്ടു ഈ വിധത്തില്‍ അവര്‍ ശ്രെഷ്ടമായി വിശ്രമം കാണുന്നു . ഈ ജലാശയത്തില്‍ വായുവില്‍ എന്നപോലെ അവന്‍ സഞ്ചരിക്കുന്നു ,മുങ്ങി പോവുകയോ നനയുകയോ ഇല്ല സമ്പൂര്ണ വിശുദ്ധി പ്രാപിച്ചവര്‍ മഹത്വത്തിന്റെ പ്രകാശത്തില്‍ എത്തും അവിടെ നിത്യ ദൈവത്തോടും വിശുധരോടും ഒത്തു കാലം കഴിക്കും
തിന്മ ചെയ്ത ആത്മാക്കള്‍ നല്ല ആത്മാക്കളുടെ സനിദ്യത്തില്‍ അസ്വസ്ഥരാകും എല്ലാം തെളിവാകുന്ന മഹത്വ പ്രത്യക്ഷതയാല്‍ ഞരക്ക പെട്ട് തങ്ങളുടെ അശുദ്ധവും പാപക്കറ പുരണ്ടതുമായ ജീവിതം  വെളിപ്പെടുത്താതെ ഒളിക്കാന്‍ ശ്രമിക്കും ഇതേ സമയം ആത്മ ലോകത്തിലെ ഇരുണ്ട അഗാതത്തില്‍  നിന്നു കരുത്തും ഇരുണ്ടതുമായ പുക പോങ്ങിക്കൊണ്ടിരിക്കും പ്രകാശത്തില്‍ നിന്നു സ്വയം മറക്കുന്നതിനു വേണ്ടി അഗാത ഗര്‍ത്തത്തിലേക്ക് അവ വീണുകൊണ്ടിരുന്നു അവയുടെ കൈപിന്റെയും പജ്ച്ചതാപതിന്റെയും രോദനം ഉയര്‍ന്നുകൊണ്ടിരുന്നു .സ്വര്‍ഗത്തില്‍ ഉള്ള ഈതൊരു ആത്മാവിനും പ്രത്യേക കാരണം കൂടാതെയോ ആഗ്രഹിക്കാത്ത പക്ഷമോ ഇതു കാണാത്ത വിധത്തില്‍ ആണ് സ്വര്‍ഗം സ്ഥിതി ചെയ്യുന്നത്
                                           തിയഡോര്‍  ഒരു കൊച്ചു കുട്ടി നിമോണിയ ഭാധിച്ചു മരിച്ചു അവന്റെ ആത്മാവിനെ കൊണ്ടുപോകാന്‍ ദൂതന്മാര്‍ എത്തി അവന്റെ അമ്മ ഈ കാഴ്ച കണ്ടെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു ആ മാതാവിന് നല്കാന്‍ കഴിയാത്ത സ്നേഹവും കരുതലും ആ കുഞ്ഞിനു ലഭിച്ചു സ്വര്‍ഗത്തില്‍ എത്തിയ ആ ആത്മാവ് പരിജ്ഞാനം ലഭിച്ചു ദൂതനെ പോലെ ആയി ,കുറെ കഴിഞ്ഞു അമ്മ മരിച്ചു വിശുദ്ധന്മാരും ദൂതന്മാര്‍ക്കും ഒപ്പം ദൂതന് തുല്യവും ആയ ആ കുട്ടിയും എത്തി അവന്‍ പറഞ്ഞു അമ്മയുടെ മകന്‍ തിയഡോര്‍ ആണ് ഞാന്‍ എന്ന് ആ സന്തോഷകരമായ കാഴ്ച അദ്ധേഹത്തെ ആശ്ചര്യ ഭരിതന്‍ ആക്കി.
      
                                                                                                               (തുടരും .....)

Wednesday, June 16, 2010

THE VISION OF SPIRITUAL WORLD - Sadhu Sundar Singh - part 1

മരണാനന്തരം എന്ത് സംഭവിക്കുന്നു? നീതിമാന്‍മാരും ദുഷ്ടന്മാരും കടന്നു പോകുന്ന വത്യസ്തമായ  സാഹചര്യങ്ങള്‍  ഏവ? ദൈവം സ്നേഹം ആകുന്നു എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു അതില്‍ ശിക്ഷയെ കുറിച്ചുള്ള കാഴ്ചപാട് എന്ത്? നിത്യ ജീവിതത്തെ ഈ ലോക ജീവിതം എങ്ങനെ സ്വാധീനിക്കുന്നു? ഈ ചോദ്യങ്ങള്‍ അനേകര്‍ ഉന്നയിക്കുന്നുണ്ട്‌ .ദൈവം ഇന്നും സംസാരിച്ചുകൊണ്ടിരിക്കുന്നു സാധു വിനെപോലെ അനേക വിശുദ്ധന്‍മാര്‍ക്ക് ഈ അദൃശ്യ ലോകത്തെ പൌരന്മാരെ കാണാനുള്ള മൂടുപടം മാറ്റി കാണിച്ചിരിക്കുന്നു ഇത്തരത്തില്‍ ഉള്ള വെളിപ്പാടുകള്‍ നാം വിനയത്തോടും ഭയത്തോടും കനെണ്ടാതാകുന്നു . യേശു വെളിപ്പെടുത്തിയ വെളിപ്പെടുതലിന്റെയും വേദപുസ്തകത്തിന്റെ ആധാരത്തിലും വേണം ഇവ പരിശോധിക്കാന്‍ .ദൈവീക വെളിപ്പെടുത്തലിന്റെ പരമോന്നത സ്വഭാവത്തിന് അനുസൃതമാണ് ഈ ദൂതുകള്‍ എന്ന് നമുക്ക് കാണാം നമുക്ക് അജ്ഞാതയാലും, നിബന്തബുദ്ദിയാലും കാണാന്‍ കാഴ്യിയാത്തതും വിശ്വാസത്താല്‍ നാം എത്താന്‍ ആഗ്രഹിക്കുന്നതും ആയ നാടിനെക്കുറിച്ച് ദൈവം തന്‍റെ ഭക്തന് വെളിപ്പെടുത്തി .
                        1912 ല്‍ കൊട്ടഗരില്‍ വച്ച് പ്രാര്‍ത്തിച്ചുകൊണ്ട്‌ ഇരിക്കുമ്പോള്‍ താന്‍ മരിച്ചവനെ പോലെ ആയി .സ്വര്‍ഗീയ മഹത്വത്തില്‍ പ്രവേശിക്കുന്നവനെപോലെ തന്‍റെ ആത്മാവ് ഉയര്തപെട്ടു . സാധുവിന്‍റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ "ഈ ദര്‍ശനങ്ങള്‍ എന്‍റെ ജീവിതത്തെ ധന്യമാക്കിയിരിക്കുന്നു ഞാന്‍ ആഗ്രഹിക്കുമ്പോള്‍ ഒക്കെ ഈ ദര്‍ശനം ഉണ്ടാകാറില്ല സാധാരണ ഞാന്‍ പ്രാര്തിക്കുമ്പോള്‍ അല്ലെങ്കില്‍ ധ്യാനിക്കുമ്പോള്‍ മാസത്തില്‍ 8-10 പ്രാവശ്യം ദര്‍ശനം ലഭിക്കും.ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തേക്ക് സ്വര്‍ഗീയ മണ്ഡല മഹത്വത്തില്‍ ഞാന്‍ ക്രിസ്തുവിനോട് കൂടെ നടക്കയും ദൈവ ദൂതന്‍മാരും ആത്മാക്കളും ആയി സംസാരിക്കയും ചെയ്യുന്നു ഈ ആത്മീയ കൂട്ടായ്മയിലേക്ക് നിത്യം ചേരാന്‍ ഇതിന്‍റെ ആനന്ത നിര്‍വൃതി എന്നെ പ്രേരിപ്പിക്കുന്നു .അവ്യക്തവും ചിന്നഭിന്നവും പിടികിട്ടാത്തതും ആയ ദൂതുകള്‍ അല്ല എനിക്ക് ഈ ദൂതന്‍ മാരില്‍ നിന്നു വിശുദ്ധന്‍ മാരില്‍ നിന്നും ലഭിച്ചത് എന്നെ മധിച്ചുകൊണ്ടിരുന്ന പ്രശനങ്ങള്‍ക്ക് പരിഹാരവും കാര്യകാരണ സഹിതവും ആയ ദൂതുകള്‍ ആണ് "
                               വിശുദ്ധന്മാരും ആയുള്ള സഹവാസം അപ്പോസ്തോലന്മാരുടെ വിശ്വാസപ്രമാണത്തില്‍ പറയുന്നതുപോലെ ആദ്യകാല സഭയുടെ അനുഭവത്തില്‍ ഒരു യാഥാര്‍ത്ഥ്യം ആയിരുന്നു ഒരിക്കല്‍ ദര്‍ശനത്തില്‍ വിശുധന്മാരോട് ഇതിനു ഒരു തെളിവ് ബൈബിള്‍ അടിസ്ഥാനത്തില്‍ തരേണം എന്ന് അദ്ദേഹം പറഞ്ഞു ,ഉടനെ Zechariah 3:7-8 വായിക്കാന്‍ ആവശ്യപെട്ടു 


"Thus says the LORD of hosts, 'If you will walk in my ways and if you perform my services ,then you will also govern My house and also have charge of My courts,and I will grant you free access among these who are standing here. Now listen Joshua the high priest,you and your friends who are sitting in front of you- indeed they are men who are a symbol.for behold I am going to bring in My servant the Branch' 
                ഈ നില്‍ക്കുന്നവര്‍ ദൂതന്മാരോ ശരീര രക്തം ഉള്ള മനുഷ്യരോ അല്ലായിരുന്നു അവര്‍ മഹത്വീകരിക്കപെട്ട വിശുദ്ധന്മാര്‍ ആയിരുന്നു .യോശുവ ദൈവ കല്‍പ്പന അനുസരിച്ചാല്‍ ഈ വിശുദ്ധന്മാരുടെ ഇടയില്‍ ആഗമനം അനുവധിച്ചുകിട്ടും എന്നായിരുന്നു ദൈവത്തിന്റെ വാഗ്ദത്തം ഇവര്‍ യോശുവക്ക് കൂടാന്‍ പറ്റിയ പരിപൂര്‍ണ്ണത മനുഷ്യ ആത്മാക്കള്‍ .
          ആത്മാക്കള്‍, വിശുദ്ധന്മാര്‍ ,ദൈവദൂതര്‍ ഇവ തമ്മിലുള്ള വത്യാസം ഇപ്രകാരം ആണ് .ആത്മാക്കള്‍ നല്ലതും ചീത്തയും ഉണ്ട് മരണാനന്തരം ഇവ സ്വര്‍ഗത്തിനും നരകത്തിനും മധ്യേ ഉള്ള ഘട്ടത്തില്‍ കഴിയുന്നു .വിശുദ്ധന്മാര്‍ ഈ ഘട്ടത്തിലൂടെ കടന്നു ആത്മീയ ലോകത്തിന്റെ ഉന്നതങ്ങളില്‍ എത്തുന്നവര്‍ ആണ് ഇവരെ പ്രത്യേക സേവനങ്ങള്‍ക്കായി വേര്‍തിരിച്ചിരിക്കുന്നു . ദൂതന്മാര്‍ എല്ലാതരം ശ്രേഷ്ഠ സേവനങ്ങളും ചെയ്യണം അങ്ങനെ ഉള്ള മഹത്വ ജീവികളാണ് മറ്റുലോകതുനിന്നും നമ്മുടെലോകതുനിന്നും ഉള്ള അനേക വിശുദ്ധന്മാരും ഈ കൂട്ടത്തില്‍ ഉണ്ട്, ഇവര്‍ എല്ലാം ഒരു കുടുംബം ആയി ജീവിക്കയും സ്നേഹത്താല്‍  അന്യോന്യം സേവ ച്യ്കയും ചെയ്യും .ദൈവത്തിന്‍റെ സാനിധ്യത്തില്‍ അവര്‍ നിത്യ സന്തോഷം അനുഭവിക്കുന്നു .ആത്മലോകം എന്നുപറഞ്ഞാല്‍ ശരീരം വിട്ടശേഷം ആത്മാക്കള്‍ പ്രവേശിക്കുന്ന ഈ മധ്യ ലോകം ആണ് .ആധ്യാത്മിക ലോകം എന്നതിന്‍റെ അര്‍ഥം അടിതട്ടില്ലാത്ത കിണറിന്റെ അന്ധകരത്തിനും കര്‍ത്താവിന്റെ പ്രകാശിത സിംഹാസനതിനും  ഇടയില്‍ ഉള്ള ഘട്ടത്തില്‍ കൂടെ പുരോഗമിക്കുന്ന എല്ലാ ആത്മീയ ജീവികളും എന്നാണ് ഈ ദൂതുകള്‍ ഉറുദു ഭാഷയില്‍ 1926 july ല്‍ സാധു സുന്ദര്‍ സിംഗ് എഴുതപ്പെട്ടു പിന്നീട് ഇംഗ്ലീഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപെട്ടു 
                                                                                                   
                                                                                                               (to be continued......)                             

Thursday, June 10, 2010

STONES TAKEN FROM JORDAN RIVER (JOSHUA 4:3)

                        യോഹന്നാന്‍ സ്നാപകന്‍ യോര്‍ദാനില്‍  സ്നാനം കഴിപ്പിച്ചു കൊണ്ട് ഇരിക്കുന്ന സമയത്ത് പരീശന്‍ മാരും സധുക്യരും   ആയ യഹൂദന്മാര്‍ വരുന്നതു കണ്ടാറെ "അബ്രഹാം  ഞങ്ങള്‍ക്ക്  പിതാവയിട്ടു ഉണ്ട് എന്ന് ഉള്ളം കൊണ്ട് പറയുവാന്‍ തുനിയരുത്, ഈ കല്ലുകളില്‍ നിന്ന് അബ്രഹാമിന്  മക്കളെ  ഉളവാക്കുവാന്‍ ദൈവത്തിനു  കഴിയും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു" (MATHEW 3:9) എന്ന് പറഞ്ഞു
                                     ഈ കല്ലുകള്‍ ഇസ്രേല്‍ മക്കള്‍ക്ക്‌ എന്നേക്കും ഒരു ഞാപകം  ആകുന്നു ,ഈ കല്ലുകള്‍ക്ക് ഒരു ചരിത്രം ഉണ്ട് ഹെര്‍മോന്‍ പര്‍വ്വത നിരകള്‍ പാറ കൂട്ടങ്ങള്‍ ആകുന്നു അവിടെ പെയ്യുന്ന മഞ്ഞിലും വയിലിലും ഉണ്ടാകുന്ന മര്‍ദം മൂലം നൂറ്റാണ്ടുകള്‍ ആയി പൊട്ടി വീണ പാറ കഷ്ണങ്ങള്‍ ആണ് ഇവ , ഇതു യോര്‍ദാനിലെ ഒഴുക്കിലൂടെ വന്നു ഇന്ന് ചേറിന് അകത്തു അടിഞ്ഞു കിടക്കുക ആണ് ഇനി മുന്‍പോട്ടു പോകുവാണോ  മുകളിലേക്ക് വരുവാണോ കഴിയില്ല ഇതു അനേക ആളുകളുടെ ജീവിതത്തെ കാണിക്കുന്നു, അനേക കുടുംബങ്ങളില്‍ നിന്ന് സമൂഹത്തില്‍ നിന്ന് രാജ്യത്തുനിന്ന് പലവിധ സമ്മര്‍ദതാല്‍ അടര്‍ന്നു പോന്നു ,മരണ യോര്ധാനില്‍ ചെളിയില്‍ എന്നേക്കുമായ് താഴ്ന്നു കിടക്കുന്നു ഇനി വെളിയില്‍ വരും എന്ന ഒരു ആശയും ഇല്ല. JOSHUA 3:11 "ഇതാ സര്‍വ്വ ഭൂമിക്കും നാഥന്‍ ആയവന്‍ തന്‍റെ നിയമ പെട്ടകം നിങ്ങള്ക്ക് മുന്പായി യോര്ധാനിലേക്ക് കടക്കുന്നു" എന്ന് പറഞ്ഞു.12 ഗോത്രങ്ങളില്‍ നിന്ന് 12 പേര്‍ യോര്‍ദാനില്‍  കാലു കുത്തി, ഉറച്ച സ്ഥലത്ത് നിന്ന് ,അപ്പോള്‍ വെള്ളം ചിറ പോലെ നിന്നു ചാവ് കടലിലേക്ക്‌ ഒഴുകി പോയി ,ജനം എല്ലാം ഉറച്ച നിലത്തുകൂടി അക്കര കടന്നു .പല പ്രാവശ്യം അവര്‍ യോര്‍ദാന്‍  സമീപത്തു എത്തിയതാണ് പിന്നേയും അവര്‍ മരുഭൂമിയും മലകളും ചുറ്റി നടന്നു, കാരണം ദൈവം ഉദ്ദേശിച്ച ഇടത്ത് എത്തും വരെയും അവര്‍ അത് ചെയ്യേണ്ടി ഇരുന്നു
                                     ചേറില്‍ താന്നു കിടന്ന ഈ കല്ലുകളെ കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി, ഈ 12 കല്ലുകള്‍ ഗോത്ര തലവന്മാര്‍ തന്നെ ഇളക്കി തോളില്‍ എടുത്തു അക്കരെ അവരുടെ കൂടാരത്തില്‍ കൊണ്ട് വക്കണം എന്നായിരുന്നു നിയമ പെട്ടകം ചുമക്കുന്നവന്റെ ജോലി ആണ് നഷ്ടപ്പെട്ടു പോയതിനെയും ആഴാത്തില്‍ കിടക്കുന്നതിനെയും വെളിയില്‍ കൊണ്ട് വരേണ്ടത് ,കര്‍ത്താവു പറഞ്ഞു ഒരുത്തന് 100 ആട് ഉണ്ടായിരുന്നു ഒന്ന് നഷ്ട്പെട്ടു അവന്‍ 99 നെയും വിട്ടു ഒന്നിനെ തേടി കുഴിയില്‍ നിന്ന് കയറ്റി തോളില്‍ വഹിച്ചു കൊണ്ട് വന്നു എന്ന് . ഇന്ന് അനേകം പുസ്തകം ചുമക്കുന്നവര്‍ പള്ളികളില്‍ ശിശ്രൂഷിക്കുന്നവര്‍ സെമിനാരികളില്‍ പഠിപ്പിക്കുന്നവര്‍ തുടങ്ങി അനേകര്‍ ഉണ്ട്,  ഇവരുടെ ശിശ്രൂഷ നഷ്ടപ്പെട്ടു പോയവരെ കണ്ടെത്തി വീണ്ടും കൂടാരത്തില്‍ ആക്കുക ആണ് അതിനു പകരം ഇവര്‍ സ്വന്തം കാര്യം നോക്കുകയാണ് മിശ്രയീമില്‍ നിന്ന് കൊണ്ടുവന്നത് ചുമന്നു കൂടാരത്തില്‍ ആക്കുക ആണ്, ഇന്ന് ഇവരാണ് ഏറ്റവും അധികം സമ്പാദിച്ചു കൂട്ടുന്നത്‌. കല്ലുകള്‍ ഇന്നും യോര്ധാനില്‍ ചേറ്റില്‍ കിടന്നു നിലവിളിക്കുന്നു ജനം സമ്പത്തും ആയി യോര്‍ദാന്‍  കടക്കുവാന്‍ ഉള്ള ബാധപ്പാടില്‍ ഇതു ശ്രദ്ധിക്കുന്നില്ല യോശുവയുടെ വാക്ക് കേള്‍ക്കാന്‍ ഇവര്‍ നില്‍ക്കുന്നതും ഇല്ല .....ഈ കല്ലുകളെ കയറ്റുന്നതാണ് സുവിശേഷം ഈ സുവിശേഷതിനല്ലാതെ മറ്റൊന്നിലും ഈ കല്ലുകളെ കയറ്റാന്‍ കഴിയുകയും ഇല്ല.
                                     നാം നാശത്തില്‍ നിന്നും ചുമന്നു കയറ്റുന്ന ഈ കല്ലുകള്‍ (വ്യക്തികള്‍ )ആണ്  ദൈവ വേല ചെയ്യുന്നവന്‍റെ സാക്ഷിയം ഇതു ഭാവി തലമുറ ചോദിക്കുമ്പോള്‍ പറയാന്‍ ഉള്ള അടയാളം ആയിരിക്കും Deuteronomy 27:2-4 നിങ്ങള്‍ യോര്‍ദാന്‍ കടന്നു നിന്‍റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് എത്തുന്ന ദിവസം നീ വലിയ കല്ലുകള്‍ നാട്ടി കുമ്മായം തേക്കണം യഹോവയായ ദൈവം വാഗ്ദ്ധതം ചെയ്തു നിനക്ക് തരുന്ന പാലും തേനും ഒഴുകുന്ന ദേശത്ത് ചെന്ന ശേഷം ഈ  ന്യായ പ്രമാണ വചനങ്ങള്‍ എല്ലാ അവയില്‍ എഴുതേണം ദൈവം തങ്ങളോടു കല്‍പ്പിക്കുന്ന ഈ കല്ലുകള്‍ എബാല്‍  പര്‍വതത്തില്‍ നാട്ടുകയും അവയ്ക്ക് കുമ്മായം അടിക്കയും വേണം -ആ കല്ലുകളില്‍ ന്യായ പ്രമാണ വചനങ്ങള്‍ തെളിവായി  എഴുതണം .
                                 നാം കണ്ടതാണ് തലേ ദിവസം വെള്ളം കരകവിഞ്ഞു ഒഴുകിയത് ഈ കല്ലുകളില്‍ ചേര്‍ നിറഞ്ഞു ഇരിക്കയാണ് രാത്രി മുഴുവന്‍ ആ കല്ല്‌ വൃത്തി ആക്കണം ,പ്രഭാതത്തില്‍ യോര്‍ദാനില്‍ നിന്ന് കക്കാ എടുക്കണം ഇതു കുമ്മായം ആക്കാന്‍ വിറക് ശേഘരിക്കണം തലേ ദിവസത്തെ കഷ്ടപ്പാട്, ഉറക്കം ഇല്ലായ്മ തുടങ്ങിയവ മൂലം ഇതു ശ്രമകരമായ വേല ആണ്, ദൈവം വിളിച്ചവന് വിശ്രമം ഇല്ല . പല ദിവസത്തെ ശ്രമത്തിനു ഒടുവില്‍ അവന്‍ കല്ലില്‍ വെള്ള പൂശി, നാശത്തില്‍ കിടന്നവരെ കഴുകി ശുദ്ദീകരിച്ചു വചനം എന്നാ മായം ഇല്ലാത്ത പാല് കൊടുക്കേണം ഇന്ന് അവനെ നോക്കിയാല്‍ അവന്റെ പഴയ അവസ്ഥ ആരും അറിയില്ല ഈ കല്ലുകള്‍ ഏബാല്‍ പര്‍വതത്തില്‍ നാട്ടി, ശാപ ഗ്രസ്ഥരായ് എബാലിലേക്ക്  പോകുന്നവര്‍ക്കായി ഇന്ന് അവന്‍ നില്‍ക്കയാണ്‌, പാപികള്‍ക്ക് വേണ്ടി ശാപം ആയി തീര്‍ന്ന നമ്മുടെ കര്‍ത്താവിനെ പോലെ ...
                         നൂറ്റാണ്ടുകള്‍ക്കു ശേഷം ആണ് യോഹന്നാന്‍ സ്നാപകന്‍ ആ കടവില്‍ വരുന്നത്, മാനസാന്തരത്തിന് തക്ക ഫലം കായിക്കാത്ത ആളുകളെ നോക്കി ദൂരെ ഏബ്ബാല്‍ പര്‍വ്വതം ചൂടിക്കാട്ടി പറയുകയാണ്, ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ആ കല്ലുകള്‍ അവിടെ കാണണം എന്നില്ല കാലപഴാക്കം സംഭവിച്ചിരിക്കാം എന്നാല്‍ ഇന്ന് അവ ഓര്‍മയില്‍ ഒരു ഞാപകം ആയി നില്‍ക്കുന്നു ,അവ വാക്കും ഭാഷണവും ഇല്ല്ലാതെ സമാരിച്ചുകൊണ്ട് ഇരിക്കുന്നു,തലമുറകള്‍ കടന്നു പോകും പുതിയ തലമുറക്ക്‌ നമ്മുടെ ജീവിതങ്ങള്‍ ക്രിസ്തുവില്‍ നല്ല സാക്ഷ്യം ഉള്ളതയിരിക്കട്ടെ ഇതു ഇന്ന്  സാധു കൊച്ചു കുഞ്ഞു ഉപദേഷിയെയും,  M .V ചെറിയാച്ചനെയുംനോക്കി പറയുന്നതുപോലെ ആകട്ടെ .  നമുക്കും നല്ല സാക്ഷ്യം ഉള്ളവരായി കടന്നു പോകാം വരും തലമുറക്ക്‌ ഓര്‍മിക്കാനും ക്രിസ്തുവിനു വേണ്ടിനില്‍ക്കാനും ഉള്ള പ്രജോദനം  ആകട്ടേ 
Related Posts with Thumbnails